ന്യൂഡൽഹി: ലോകം പുരോഗമിക്കണമെങ്കിൽ മനുഷ്യരാശിക്ക് പിടിച്ചുനിൽക്കണമെങ്കിൽ ഇന്ത്യൻ രീതികളിലുടെ മാത്രമേ സാധിക്കുക എന്ന് കേന്ദ്ര വിദേശകാര്യ സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. വസുധൈവ കുടുംബകമാണ് ഇന്ത്യയുടെ മാർഗം. ഇന്ദിരാഗാന്ധി നാഷണൽ സെന്ററിൽ നടന്ന് ബാങ്കിംഗ് ഓൺ വേൾഡ് ഹെറിറ്റേജ് പ്രദർശനത്തിലാണ് മന്ത്രി ഇത് പറഞ്ഞത്. മണി ടോക്സ് സ്ഥാപക രുക്മിണി ദഹനൂക്കറാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. ലോക പൈതൃക പട്ടികയിലുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ജി-20 അംഗരാജ്യങ്ങളുടെ ബാങ്കുനോട്ടുകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്.
എല്ലാ ദിവസവും താൻ നന്നായി ജീവിച്ചു എന്ന് തോന്നാറുണ്ട് കാരണം ദിവസവും പുതിയ എന്തെങ്കിലും ഒന്ന് താൻ പഠിക്കുണ്ടെന്നെന്ന് മന്ത്രി പറഞ്ഞു. മുമ്പ് നോട്ടുകൾ ശേഖരിച്ചു വെക്കുന്നതും മന്ത്ര ഓർത്തെടുത്തു. നീണ്ടുനിൽക്കും. കറൻസി നോട്ടുകളിലൂടെ നൽകിയിരിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ഞങ്ങൾ പഠിക്കുകയും അത് വളരെയധികം സംസാരിക്കുകയും ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വസുദൈവ കുടുംബകം എന്ന ആശയത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ലേഖി പറഞ്ഞു.
ലോകത്തുള്ള പൈതൃക സഥലങ്ങളുടെ 70 ശതമാനവും ജി20 രാജ്യങ്ങളിലാണെന്നും. പൈതൃകം സംരക്ഷിക്കുന്നതിനും നിലവില തലമുറയെ അവരുടെ ഭൂതകാലവുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ഈ രാജ്യങ്ങളുടെ കൂട്ടായ പ്രയത്‌നം എക്‌സിബിഷൻ പുറത്തുകൊണ്ടുവരുന്നു എന്നും മീനാക്ഷി ലേഖി പറഞ്ഞു. ജി 20 ഉച്ചകോടി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രദർശനം ജൂലൈ 9 വരെയുണ്ടാകും.
Comments