വാഷിംഗ്ടൺ: സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് തീയിട്ടതിന് തൊട്ടുപിന്നാലെ ലണ്ടനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഖാലിസ്ഥാനി അനുയായികൾ. സമൂഹമാദ്ധ്യമത്തിലാണ് ഇത് സംബന്ധിച്ച പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ ഹൈക്കമ്മീഷനു പുറത്ത് ഖാലിസ്ഥാൻ അനുകൂല സംഘടനകളുടെ പ്രതിഷേധമുണ്ടാകുമെന്നാണ് പോസ്റ്ററുകളിൽ സൂചിപ്പിക്കുന്നത്.
ഹൈക്കമ്മീഷണർ വിക്രം കെ ദൊരൈസ്വാമി, ബർമിംഗ്ഹാമിലെ കൗൺസൽ ജനറൽ ഓഫ് ഇന്ത്യയുടെ ഡോ ശശാങ്ക് വിക്രം എന്നീ രണ്ട് ഇന്ത്യൻ നയതന്ത്രജ്ഞരുടെ പേരുകളാണ് ഖാലിസ്ഥാൻ അനുയായികൾ പങ്കുവെച്ച കിൽ ഇന്ത്യറാലി എന്ന പോസ്റ്ററിൽ ഉള്ളത്.
സംഭവത്തിൽ അപലപിച്ച് കേന്ദ്രവിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി രംഗത്തെത്തി. നമ്മുടെ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തുന്ന ഈ പോസ്റ്ററുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ നയതന്ത്രജ്ഞരുടെ സുരക്ഷയ്‌ക്കുള്ള കാര്യങ്ങൾ ചെയ്യും. അതിനായി കനേഡിയൻ സർക്കാരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ഇതിനെ അപലപിക്കുന്നു. പ്രധാനമന്ത്രി ട്രൂഡോയുടെ അഭിപ്രായങ്ങളെക്കുറിച്ചുള്ള മാദ്ധ്യമ റിപ്പോർട്ടുകളും കണ്ടു. വിഷയം ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചല്ല, മറിച്ച് അക്രമത്തിനും വിഘടനവാദം പ്രചരിപ്പിക്കുന്നതിനും തീവ്രവാദത്തെ നിയമവിധേയമാക്കുന്നതിനുമുള്ള ദുരുപയോഗമാണ്. ഈ വിഷയത്തിൽ വേഗത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.
Comments