പാട്‌ന: മുൻ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ മകനും എൽജെപി രാംവിലാസ് വിഭാഗം ദേശീയ അദ്ധ്യക്ഷനുമായ ചിരാഗ് പസ്വാൻ കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായിയുമായി കൂടിക്കാഴ്ച നടത്തി. എൽജെപി നേതാക്കളുടെ സമ്മേളനത്തിന് മുമ്പാണ് കൂടിക്കാഴ്ച നടന്നത്. 2024-ൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പിനെ സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു.
തങ്ങൾക്കിടയിലുള്ള ബന്ധം വളരെ പഴയതാണ്. ആ ബന്ധം എല്ലാകാലത്തും തുടരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പരസ്പരം കണ്ടുമുട്ടുമ്പോഴെല്ലാം തങ്ങൾക്കിടയിൽ മനോഹരമായ സംഭാഷണമാണ് ഉണ്ടാകുന്നതെന്നും ഇന്നും അതുപോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും രാം വിലാസ് പസ്വാനും രാജ്യത്തെ സേവിക്കാനാണ് പ്രവർത്തിച്ചിരുന്നതെന്നും ഒരിക്കലും തമ്മിൽ തർക്കമോ അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടായിട്ടില്ല. ചിരാഗുമായും അതുപോലെ തന്നെയുള്ള ബന്ധമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ബിഹാറിലെ അരക്ഷിതാവസ്ഥയും ഭരണപക്ഷത്തിന്റെ പാളിച്ചകളും ചിരാഗ് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ നിതിഷ് കുമാറും ലാലുപ്രസാദ് യാദവും മുന്നണി രൂപീകരിച്ചാണ് മത്സരിക്കുക. പ്രതിപക്ഷ ഐക്യത്തെ കുറിച്ചും രാഷ്‌ട്രീയ നീക്കങ്ങളും ചിരാഗ് മന്ത്രിയെ ധരിപ്പിച്ചതായാണ് അഭ്യുഹം. നിലവിൽ എൽജെപി ഭാഗിക്കപ്പെട്ടങ്കിലും ഇരു പാർട്ടികളും ബിജെപിയ്‌ക്കൊപ്പമാണ്. രാംവിലാസ് പസ്വാന്റെ മകൻ ചിരാഗ് നയിക്കുന്ന പക്ഷവും രാംവിലാസ് പസ്വാന്റെ സഹോദരൻ നയിക്കുന്ന പക്ഷവും. ഇരു പാർട്ടികളും ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ ഭാഗമാണ്. ബിഹാറിലെ ഒഴിച്ചുകൂടാനാകത്ത കരുത്താണ് എൽജെപി. ആദ്യ മോദി സർക്കരിൽ രാംവിലാസ് പസ്വാൻ മന്ത്രിയായി പ്രവർത്തിച്ചിരുന്നു.
Comments