കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. മലേഷ്യയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യാത്രക്കാരനിൽ നിന്ന് 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. തൃശൂർ വൈലത്തൂർ സ്വദേശി മുഹമ്മദലി ഗഫൂറിൽ നിന്നാണ് സ്വർണ്ണം കണ്ടെടുത്തത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 554.600 ഗ്രാം സ്വർണം പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു.
പേസ്റ്റ് രൂപത്തിൽ ക്യാപ്സ്യൂളിലാക്കി മലാശയത്തിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇത്തരത്തിൽ രണ്ട് ക്യാപ്സ്യൂളുകൾ കസ്റ്റംസ് പിടികൂടി. ഇതുകൂടാതെ ഹാൻഡ് ലഗേജിനുള്ളിൽ ഒളിപ്പിച്ച 230.300 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ്ണ ചെയിനുകളും കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടിയിരുന്നു. ദുബായ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യാത്രക്കാരി നിന്നാണ് സ്വർണം കണ്ടെടുത്തത്. ഇരുവരിൽ നിന്നായി രണ്ട് കിലോയോളം തൂക്കം വരുന്ന സ്വർണം പിടികൂടിയിരുന്നു.
Comments