‘ കൊല്ലണമെന്ന് വേഗം പറയാം, കൊല്ലുകയും ചെയ്യാം. ജീവൻ കൊടുത്ത് സൃഷ്ടിക്കാൻ ഒക്കുമോ’ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശി’കളിലെ ഈ വരികൾ അന്വർത്ഥമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വിധി.
ജീവനാംശത്തിനൊപ്പം ഭാര്യയുടെ വളർത്തുനായ്‌ക്കളുടെ സംരക്ഷണത്തിനുള്ള തുക കൂടി ഈടാക്കരുതെന്നാവശ്യപ്പെട്ട് വിവാഹിതമോചിതനായ ഭർത്താവ് നൽകിയ ഹർജിയാണ് ബാന്ദ്ര മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. വളർത്തുമൃഗങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്നും അവർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നു നിരീക്ഷിച്ചായിരുന്നു കോടതി ഹർജി തള്ളിയത്. വളർത്തുമൃഗങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ കോടതി ബന്ധങ്ങളിലെ തകർച്ച മൂലമുള്ള വൈകാരിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിൽ വളർത്തുമൃഗങ്ങൾക്കും നിർണായ പങ്കുണ്ടെന്ന് നിരീക്ഷിക്കുകയായിരുന്നു.
1986 ൽ വിവാഹിതരായ ദമ്പതികൾ 2021 മുതൽ വേർപിരിഞ്ഞാണു താമസിക്കുന്നത്. ഗാർഹികപീഠനമാരോപിച്ച് വേർപിരിഞ്ഞ ഭാര്യ, തന്റെ ആരോഗ്യനില മോശമാണെന്നും അതിനോടൊപ്പം തനിയ്‌ക്ക് മൂന്ന് വളർത്തു നായ്‌ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടിരുന്നു. ഹർജി തീർപ്പാക്കുന്നതു വരെ ഭാര്യയ്‌ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നൽകണമെന്ന് വിധിക്കുകയായിരുന്നു.
Comments