ലക്നൗ : പബ്ജി പ്രണയത്തിലെ നായിക പാക് സ്വദേശി സീമ ഹൈദറിനെതിരെ ദിയോബന്ദ് ഉലമ . ഈ വിഷയം അന്വേഷിക്കണമെന്നും , യുവതി പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഏജന്റാകാനാണ് സാധ്യതതെന്നുമാണ് മുഫ്തി അസദ് ഖാസ്മിയുടെ വാദം.
നുഴഞ്ഞുകയറ്റക്കാരെ പോലെയാണ് സീമ ഇന്ത്യയിലേക്ക് കടന്നത് . ഇക്കാരണത്താൽ, അവൾ ഐഎസ്ഐയുടെ ഏജന്റാകാനും സാധ്യതയുണ്ട്. രണ്ടാമത്തെ കാര്യം ഇസ്ലാമിൽ ജീവിതകാലം മുഴുവൻ കഴിച്ചുകൂട്ടിയ ഒരാൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാം മറന്നു, ഇതെങ്ങനെ സംഭവിക്കും. സർക്കാർ ഇത് പരിശോധിച്ച് നടപടിയെടുക്കണം. വേണ്ടിവന്നാൽ മടക്കി അയക്കണം .
ജീവിതകാലം മുഴുവൻ ഇസ്ലാമായി ജീവിച്ച ഒരാൾ, ഏതാനും ദിവസങ്ങൾക്കുള്ളിൽ അയാളിൽ നിന്ന് ഇസ്ലാമിക കാര്യങ്ങളെല്ലാം അപ്രത്യക്ഷമായി, ഇത് എങ്ങനെ സംഭവിക്കും? രാജ്യത്തിന്റെ സുരക്ഷയുടെ കാഴ്ചപ്പാടിൽ നിന്നാണ് ഈ വിഷയം നോക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യം നോക്കുമ്പോൾ അവൾ ഇസ്ലാമിൽ ഇല്ല. മുസ്ലീങ്ങൾ പോലും ഈ സ്ത്രീയെ പരിഗണിക്കുന്നില്ല – മുഫ്തി അസദ് ഖാസ്മി പറഞ്ഞു .
അതേസമയം താൻ ഹിന്ദു സംസ്ക്കാരം ഇഷ്ടപ്പെടുന്നുവെന്നും , ഹിന്ദുമതം സ്വീകരിച്ചുവെന്നും സീമ പറഞ്ഞിരുന്നു . അതിനു പിന്നാലെയാണ് യുവതിയ്ക്കെതിരെ മുഫ്തി അസദ് ഖാസ്മി രംഗത്ത് വന്നത് . സീമയ്ക്ക് ഇന്ത്യയിൽ തുടരുന്നതിനുള്ള ഔദ്യോഗികമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Comments