ദിസ്പൂർ: നാട്ടിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു ഫോറസ്റ്റ് ഗാർഡുകൾ ഉൾപ്പെടെ മൂന്നു പേര് കൊല്ലപ്പെട്ടു. ആസാമിലെ സോനിത്പൂർ ജില്ലയിൽ ഇന്നാണ് സംഭവം.
സമീപത്തെ ധേകിയാജുലി വനത്തിൽ നിന്ന് ധിരായ് മജുലി ഗ്രാമത്തിലേക്ക് വഴിതെറ്റി എത്തിയ കാട്ടാന, നാല് പേരെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
ഇതിൽ മൂന്നു പേര് മരണമടഞ്ഞു. ഫോറസ്റ്റ് ഗാർഡുമാരായ കോലേശ്വർ ബോറോ, ബിരേൻ റവ എന്നിവരും നാട്ടുകാരനായ ജതിൻ തന്തിയുമാണ് മരിച്ചത്.
പരിക്കേറ്റ ദിബാകർ മലകറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
ആനയെ തിരികെ കാട്ടിലേക്ക് തള്ളാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വെസ്റ്റ് ദിസ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിപെൻ കലിത പറഞ്ഞു.