വയനാട്: പതിനാറ് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. വയനാട് പനമരം സ്വദേശി അണിയേരി റഷീദാണ് അറസ്റ്റിലായത്. കുട്ടിയുടെ പരാതിയിൽ കമ്പളക്കാട് പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് വൈത്തിരി സബ് ജയിലിലേക്ക് അയച്ചു.
കഴിഞ്ഞ ദിവസം പന്ത്രണ്ടുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയ്ക്ക് പാലക്കാട് പട്ടാമ്പി കോടതി 43 വർഷം കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു. പട്ടാമ്പി സ്വദേശി ഹംസയ്ക്കെതിരെയാണ് നടപടി. ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. 43 വർഷം തടവും 2,11,000 രൂപ പിഴയുമാണ് കേസിലെ ശിക്ഷാ വിധി. 2022-ൽ നടന്ന കേസിലാണ് വിധി വന്നിരിക്കുന്നത്.
Comments