കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തതിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. എല്ലാവരും പാർട്ടിയുടെ ഭാഗമായതിനാൽ എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഞാനും ആരും ക്ഷണിച്ച് വന്നതല്ല, പാർട്ടി സെക്രട്ടറിയെന്ന ഉത്തരവാദിത്വം വഹിക്കുന്നത് കൊണ്ട് വന്നതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സെമിനാറിൽ എല്ലാവരും പങ്കെടുക്കണമന്നില്ല, ജയരാജൻ പങ്കെടുക്കാത്തതിനെക്കുറിച്ച് അദേഹത്തോട് ചോദിക്കണമെന്നും അദ്ദേഹത്തോട് ചോദിക്കണമെന്നും പാർട്ടി സെക്രട്ടറി വ്യക്തമാക്കി. കോൺഗ്രസിനോട് കേരളത്തിനകത്തും പുറത്തും വ്യത്യസ്ത നിലപാടില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നിലവിൽ ഇപി ജയരാജൻ തലസ്ഥാനത്താണ്. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്‍റെ താക്കോൽദാനത്തിനാണ് ഇ.പി ജയരാജൻ തിരുവനന്തപുരത്ത് തുടരുന്നതെന്നാണ് പറയുന്നത്.
ഇടത് മുന്നണിക്ക് പുറത്തുള്ളവരെയും മത സാമുദായിക സംഘടനകളെയുമടക്കം സെമിനാറിന് പങ്കെടുപ്പിക്കുമ്പോഴാണ് ഇപി ജയരാജന്റെ ഒഴിവ്. എല്‍ഡിഎഫ് കണ്‍വീനറുടെ ഈ നിലപാട് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പാർട്ടിയിൽ തുടരുന്ന തര്‍ക്കങ്ങൾ പരിഹരിച്ചെന്ന് പറയുമ്പോഴും ഇപിയുടെ നിലപാട് മാറിയിട്ടില്ല. സെമിനാര്‍ പ്രഖ്യാപിച്ചതു മുതല്‍ പാർട്ടിയിൽ തര്‍ക്കങ്ങൾ ഉയരുകയാണ്.
Comments