ഇസ്ലാമാബാദ്: കറാച്ചിയിലെ ഹിന്ദു ക്ഷേത്രം പൊളിച്ചുനീക്കിയതിൽ പ്രതിഷേധവുമായി ഹിന്ദു സമൂഹം. സോൾജിയർ ബസാറിൽ സ്ഥിതിചെയ്യുന്ന മാരി മാത ക്ഷേത്രം ഷോപ്പിംഗ് പ്ലാസയ്‌ക്ക് വേണ്ടിയാണ് തകർത്തതെന്നാണ് വിവരം. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് നിരവധി പേരാണ് മേഖലയിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഏഴ് കോടി രൂപയ്‌ക്കാണ് ഷോപ്പിംഗ് പ്ലാസ പ്രൊമോട്ടർക്ക് വിറ്റത്. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കുകയായിരുന്നു. ക്ഷേത്രം പൊളിച്ച് ഷോപ്പിംഗ് മാളിനായി സ്ഥലം കൈമാറിയതോടെ പ്രദേശത്ത് സംഘർഷവും ആരംഭിച്ചു.
കഴിഞ്ഞ വർഷം ജൂണിൽ മാരി മാതാ ക്ഷേത്രത്തിലെ ദേവതകളുടെ വിഗ്രഹങ്ങൾ തകർത്തിരുന്നു. പാകിസ്താനിൽ നിരന്തരം ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങളും സംഘർഷങ്ങളും ഉണ്ടാകാറുണ്ട്. ക്ഷേത്രം തകർത്ത സംഭവം കറാച്ചിയിലെ ഹിന്ദു സമുദായങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
Comments