തിരുവനന്തപുരം: ഏകീക്യത സിവിൽ കോഡിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇടത്, വലത് മുന്നണികളുടെ രാഷ്‌ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു. ഏകീകൃത സിവിൽ കോഡിൽ വിവാദം കത്തി നിൽക്കുമ്പോഴാണ് ഇടതു വലത് മുന്നണികളെ അതിരൂക്ഷമായ ഭാഷയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമർശിച്ചത്.
തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചല്ല പ്രധാനമന്ത്രി പ്രതികരിച്ചത്. എന്നാൽ മറ്റ് ലക്ഷ്യങ്ങൾ വച്ചാണ് സിപിഎമ്മും കോൺഗ്രസും ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. അതേസമയം ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം നടത്തിയ സെമിനാർ ചീറ്റിപ്പോയെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ വിമർശനം. നിയമത്തെ എതിർക്കുന്നവർക്ക് വേണ്ടി മാത്രമായാണ് സെമിനാർ നടത്തിയതെന്നും സെമിനാറിൽ സ്ത്രീകളുടെ ശബ്ദം ഉയർന്ന് കേട്ടിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് സിപിഎം നടത്തുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Comments