ലക്നൗ : ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തെ പിന്തുണക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ഭരണകക്ഷിയെ പരാജയപ്പെടുത്തി കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാനാണ് പ്രതിപക്ഷ സഖ്യം പ്രവർത്തിക്കുന്നത് . എന്നാൽ ഇതിൽ ബിഎസ്പിയ്‌ക്ക് താല്പര്യമില്ലെന്നും മായാവതി വ്യക്തമാക്കി .
‘ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷ പാർട്ടികൾ ബെംഗളൂരുവിൽ യോഗം ചേർന്നിരുന്നു . യോഗത്തിനു ശേഷമായിരുന്നു മായാവതിയുടെ പ്രതികരണം . “ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സമയം ഇപ്പോൾ വളരെ അടുത്തിരിക്കുന്നു , ഭരണ സഖ്യത്തിന്റെയും പ്രതിപക്ഷ സഖ്യത്തിന്റെയും യോഗങ്ങൾ നടക്കുന്നു . ഞങ്ങളുടെ പാർട്ടിയും ഇക്കാര്യങ്ങളിൽ പിന്നിലല്ലെങ്കിലും കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ, ബിഎസ്പി തയ്യാറല്ല . ‘ – മായാവതി വ്യക്തമാക്കി.
ജാതിമത മുതലാളിത്ത ചിന്താഗതിയുള്ള പാർട്ടിയുമായി സഖ്യമുണ്ടാക്കി വീണ്ടും അധികാരത്തിലെത്താനാണ് കോൺഗ്രസ് പാർട്ടി ആലോചിക്കുന്നത് . അവരുടെ പ്രവർത്തനരീതി ഇത് പറയുന്നു . ഇതാണ് ബിഎസ്പി അവരിൽ നിന്ന് അകന്നുപോകാൻ കാരണം. “ഞങ്ങൾ ഒറ്റയ്‌ക്ക് തെരഞ്ഞെടുപ്പിനെ നേരിടും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ ഞങ്ങൾ ഒറ്റയ്‌ക്ക് പോരാടും, ഹരിയാന, പഞ്ചാബ്, മറ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായി ചേർന്ന് പോരാടാം”, മായാവതി പറഞ്ഞു.















