ഭോപ്പാൽ : മഹാകാൽ യാത്രയ്ക്ക് നേരെ തുപ്പിയ പ്രതികളുടെ വീടുകൾ പൊളിച്ച നടപടിയ്ക്കെതിരെ ഖാസി ഖലീലുർ റഹ്മാൻ . പ്രതികളായ അദ്നാൻ, സൂഫിയാൻ, അഷ്റഫ് എന്നിവരുടെ വീടുകളാണ് സർക്കാർ ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കിയത് . എന്നാൽ ഈ വീടുകൾ സർക്കാർ തന്നെ പുനർനിർമ്മിച്ച് നൽകണമെന്നാണ് ഖാസി ഖലീലുർ റഹ്മാന്റെ ആവശ്യം .
പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് ഖാസിയുടെ ഭാഗത്ത് നിന്നുള്ളത് . പത്രസമ്മേളനം വിളിച്ചു ചേർത്താണ് ഖാസി തന്റെ നിലപാട് പറഞ്ഞത് . ശിവരാജ് സിംഗ് ചൗഹാന്റെ നടപടി നിയമവിരുദ്ധമാണ് .ഒരാളുടെ വീട് തകർത്തത് തികച്ചും തെറ്റാണെന്നും ഖാസി ഖലീലുറഹ്മാൻ പറയുന്നു. പ്രായപൂർത്തിയാകാത്ത ഒരാളെ അറസ്റ്റ് ചെയ്തത് തീർത്തും തെറ്റാണെന്നും , പൊളിച്ച വീടുകൾ ഉടൻ നിർമ്മിച്ചു നൽകണമെന്നും ഖാസി പറഞ്ഞു.
മഹാകാൽ യാത്ര ഉജ്ജയിനിലെ ടാങ്കി ചൗക്ക് റോഡിലെത്തിയപ്പോഴാണ് വീട്ടിലെ ബാൽക്കണിയിൽ നിന്ന് മൂവരും യാത്രയ്ക്ക് നേരെ തുപ്പിയത്. ടാങ്കി ചൗക്കിന് സമീപം സൂപ്പർ ഗോൾഡ് ബേക്കറിയോട് ചേർന്നുള്ള വീടിന്റെ മേൽക്കൂരയിൽ മൂന്ന് ആൺകുട്ടികൾ തുപ്പുന്നതും വെള്ളം വലിച്ചെറിയുന്നതും ചിലർ കണ്ടിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്തവർ ഇതിന്റെ വീഡിയോ പകർത്തി പോലീസിൽ പരാതി നൽകി .
വീഡിയോയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കൗമാരക്കാരായ രണ്ട് പേർ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളെ ചൈൽഡ് ഒബ്സർവേഷൻ ഹോമിലേക്കാണ് പോലീസ് മാറ്റിയത് . മറ്റൊരു പ്രതിയെ ഭൈരവ്ഗഡ് സെൻട്രൽ ജയിലിലേക്ക് മാറ്റി .
Comments