ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ചു കൊണ്ട് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പ്രസംഗം വലിയ വിവാദം സൃഷ്ടിക്കുകയാണ്. സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ മനോഭാവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഷംസീറിന്റെ വാക്കുകൾ. ഹൈന്ദവ വിശ്വാസങ്ങളെ പരസ്യമായി അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്ത സ്പീക്കർക്കെതിരെ വിശ്വാസികൾ രംഗത്തു വന്നു. മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാണിച്ച് ബിജെപിയും യുമോർച്ചയും ഹിന്ദു ഐക്യവേദിയും അടക്കമുള്ള സംഘടനകൾ പോലീസിൽ പരാതിയും നൽകി. കേരളത്തിന്റെ വിവിധ കോണുകളിൽ നിന്നും സ്പീക്കർ എ.എൻ ഷംസീറിനെതിരെ പരാതികൾ ലഭിക്കുന്നുണ്ട്.
ഹിന്ദു വിരുദ്ധ പ്രസംഗത്തിന് പിന്നാലെ എ.എൻ ഷംസീർ മുമ്പ് നടത്തിയ പ്രസംഗങ്ങളുടെയും ചർച്ചകളുടെയും വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നു വന്നിരിക്കുകയാണ്. കമ്യൂണിസ്റ്റ് നേതാവാണെങ്കിൽ പോലും ഇസ്ലാം മത വിശ്വാസത്തിന്റെ പ്രധാന്യത്തെപ്പറ്റി ക്ലാസെടുക്കുന്ന ഷംസീറിന്റെ വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസം പരത്തുന്നു എന്നുപറഞ്ഞ ഷംസീർ തന്നെ, ഇസ്ലാം മതത്തെയും ഖുർആനെയും ഇസ്ലാമിക വിശ്വാസങ്ങളെയും ശരീഅത്ത് നിയമങ്ങളെയും പുകഴ്‌ത്തുന്നതാണ് വീഡിയോകളിൽ ദൃശ്യമാകുന്നത്. ഇസ്ലാം മത വിശ്വാസങ്ങളെ കൊള്ളുകയും ഹിന്ദു വിശ്വാസങ്ങളെയും പുരാണങ്ങളെയും തള്ളുകയും ചെയ്യുന്നത് ഷംസീറിലെ കമ്യൂണിസ്റ്റുകാരന്റെ ഇരട്ടത്താപ്പിനെയാണ് വെളിപ്പെടുത്തുന്നത്.
ഹിന്ദു വിശ്വാസങ്ങളെപ്പറ്റി എ.എൻ ഷംസീർ പറഞ്ഞത്,
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുഷ്പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.’
ഇസ്ലാം മതത്തെപ്പറ്റി എ.എൻ ഷംസീർ പറഞ്ഞത്,
‘ഒരാൾ സ്വർഗത്തിൽ പോകണമോ നരകത്തിൽ പോകണമോ എന്ന് തീരുമാനിക്കുന്നതും ഒരാൾ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നെല്ലാം തീരുമാനിക്കാൻ അള്ളാഹു മലക്കുകളെ ഭൂമിയിലേയ്‌ക്ക് അയച്ചിട്ടുണ്ട്. ഒരു മുസ്ലീമിന്റെ ജീവിതം ഒരു നിസ്കാരം മുതൽ ബാങ്ക് വരെയാണ്. ലേബർ റൂമിൽ വെച്ച് തന്നെ ചെവിയിലേയ്‌ക്ക് ബാങ്ക് വിളിച്ച് കൊടുക്കുകയാണ്. ആ സമയം മുതൽ ഒരു ഇസ്ലാമിന്റെ ജീവിതം തുടങ്ങുകയാണ്. അവൻ ചെയ്യുന്ന നന്മയെയും തിന്മയെയും അറിയാൻ മാലാഖമാരെ മലക്കുകളുടെ ഭൂമിയിലേയ്‌ക്ക് അയച്ചിരിക്കുന്നു. ഈ ലോകത്തിലെ ജീവിതമല്ല, പരലോകത്തെ ജീവിതമാണ് മഹത്തരം എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന പുരോഗമന ദർശനം മുന്നോട്ട് വെയ്ക്കുന്ന ഗ്രന്ഥമാണ് ഖുർആൻ. ഖുർആനെ സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കേണ്ട. സ്ത്രീകൾക്ക് എറ്റവും പരിരക്ഷ കൊടുക്കുന്ന മതം ഇസ്ലാമാണ്’.















