ഭോപ്പാൽ : ഒൻപതുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി അക്തർ അലിയുടെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി ശിവരാജ് സിംഗ് സർക്കാർ . മധ്യപ്രദേശിലെ റെയ്‌സെൻ റെയ്‌സൻ ജില്ലയിലെ ദേവനഗർ ഗ്രാമത്തിലുണ്ടായിരുന്ന വീടാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെയും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിൽ പൊളിച്ചു നീക്കിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അക്തർ അലിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 17നാണ് സംഭവം. പെൺകുട്ടിയെ 35 കാരനായ പ്രതി ബലമായി പിടിച്ചു കൊണ്ടുപോയി. പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി കരയുന്നത് കേട്ട് അയൽവാസികൾ ഓടിക്കൂടിയെങ്കിലും പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അക്തർ മൂന്ന് കുട്ടികളുടെ പിതാവാണ്. പീഡനക്കേസിൽ ഇയാൾ നേരത്തെ ജയിലിൽ പോയിട്ടുമുണ്ട്.
Comments