മുംബൈ: ഏകനാഥ് ഷിൻഡെ തന്നെയാണ് മുഖ്യമന്ത്രിയെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഏകനാഥ് ഷിൻഡെയ്‌ക്ക് പകരം അജിത് പവാർ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ അവകാശപ്പെട്ടതിന് മറുപടിയായാണ് ഫഡ്നാവിസിന്റെ പ്രസ്താവന. മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവെന്ന നിലയിലാണ് താൻ ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അജിത് പവാറിന് അധികാരത്തിന്റെ പങ്കുവെയ്പ്പിനെ കുറിച്ച് വ്യക്തമായ ചിത്രം നൽകിയിട്ടുണ്ടെന്നും പവാർ അത് സമ്മതിച്ചിട്ടുമുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു. നിലവിലെ സർക്കാറിനെ കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഇത് അവസാനിപ്പിക്കണമെന്നും ഫഡ്നാവിസ് ആവശ്യപ്പെട്ടു. നേതാക്കൾക്ക് ആശയക്കുഴപ്പങ്ങളില്ല എന്നാൽ പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുന്നു. പൃഥ്വിരാജ് ചവാനെപ്പോലുള്ളവർ കിംവദന്തികളാണ് പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 10-നകം എന്തെങ്കിലും സംഭവിക്കുമെങ്കിൽ അത് മന്ത്രിസഭാ വിപുലീകരണമായിരിക്കും. മുഖ്യമന്ത്രി അത് വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷിൻഡെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഉപമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനെ ഓഗസ്റ്റ് 10 ഓടെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകും ഷിൻഡെയെയും ശിവസേനയുടെ 15 എംഎൽഎമാരെയും അയോഗ്യരാകും. ശേഷം നിലവിലെ ഉപമുഖ്യമന്ത്രി അജിത് പവാർ ആഗസ്റ്റ് 10ന് മുഖ്യമന്ത്രിയാകും. സ്വന്തം ജില്ലയായ താനെയ്‌ക്ക് പുറത്ത് ഷിൻഡെയ്‌ക്ക് സ്വാധീനമില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ല. എന്നൊക്കെയായിരുന്നു ചവാന്റെ വാദം. എന്നാൻ ഇതിനെയെല്ലാം ഫഡ്നാവിസ് തള്ളിക്കളഞ്ഞു.
Comments