ലോകകപ്പ് ജേതാവ് ലയണൽ മെസി ഇന്റർ മിയാമിയുടെ പുതിയ നായകനാകുമെന്ന് മേജർ ലീഗ് സോക്കർ ടീമിന്റെ പരിശീലകൻ ടാറ്റ മാർട്ടിനോ. ബ്രസീലിയൻ മിഡ്ഫീൽഡർ ഗ്രിഗോറായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. ഫുട്‌ബോൾ ഇതിഹാസം ടീമിനോടൊപ്പം ചേർന്നതോടെയാണ് താരമായിരിക്കും പുതിയ നായകനെന്ന് പരിശീലകൻ പറഞ്ഞത്. അറ്റ്ലാന്റ യുണൈറ്റഡിനെതിരെ ഇന്റർ മിയാമിയെ മെസ്സി നയിക്കുമോ എന്ന ചോദ്യത്തിന്, ”അതെ, അവസാന മത്സരത്തിലും അദ്ദേഹം ഞങ്ങളുടെ ക്യാപ്റ്റനായിരുന്നു,” മാർട്ടിനോ സ്ഥിരീകരിച്ചു.
അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയ മെസി ഇന്റർ മിയാമിയെ മഴവിൽ ഫ്രീകിക്കിലൂടെ നീണ്ട ഇടവേളയ്‌ക്ക് ശേഷം വിജയവഴിയിൽ എത്തിക്കുകയും ചെയ്തു. ഇഞ്ചുറി ടൈമിൽ ബോക്‌സിന് പുറത്ത് മെസിയെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് ഇൻറർ മയാമിയുടെ വിജയഗോളിൽ കലാശിച്ചത്.
ലോകകപ്പ് ശൈലിയിലുള്ള ടൂർണമെന്റായ ലീഗ് കപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുമെന്ന പ്രതീക്ഷയോടെയാണ് മിയാമി. ഇന്റർ മിയാമി ചൊവ്വാഴ്ച രണ്ട് ഗെയിം ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. അടുത്ത മത്സരത്തിൽ മെസിയും ബുസ്‌കെറ്റ്സും ഇന്റർ മിയാമിക്ക് വേണ്ടി ആദ്യ തുടക്കം കുറിച്ചേക്കുമെന്നും മാർട്ടിനോ അഭിപ്രായപ്പെട്ടു.
Comments