വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം 2025 ജൂൺ മുതൽ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡിന്റെ (ടിആർഎസ്എൽ) ഉത്തർപാര പ്ലാന്റിൽ ആരംഭിക്കും. 80 സെറ്റ് സെമി-ഹൈ സ്പീഡ് ട്രെയിനുകൾ നിർമ്മിക്കാൻ ടിആർഎസ്എൽ, ഭെൽ എന്നിവരെയാണ് ഇന്ത്യൻ റെയിൽവേ തെരഞ്ഞെടുത്തിരിക്കുന്നത് . ട്രെയിൻ ഘടകങ്ങളുടെ 55 ശതമാനത്തോളം ബംഗാളിലാകും നിർമ്മിക്കുക .
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമ്മാണത്തിൽ ടിആർഎസ്എല്ലിന്റെ വിഹിതം 12,716 കോടി രൂപയാണെന്ന് ടിറ്റാഗഡ് വൈസ് ചെയർമാനും എംഡിയുമായ ഉമേഷ് ചൗധരി പറഞ്ഞു. ആദ്യ എട്ട് ട്രെയിൻ സെറ്റുകൾ പൂർണമായും ഉത്തര്പാറയിൽ നിർമിക്കും.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ അവസാനഘട്ട അസംബ്ലിയും ടെസ്റ്റിംഗും കമ്മീഷൻ ചെയ്യലും ചെന്നൈയിലാകും. . ആറ് വർഷത്തിനുള്ളിൽ ഓർഡർ പൂർണ്ണമാകും. രണ്ട് വർഷത്തിനുള്ളിൽ ആദ്യ പ്രോട്ടോടൈപ്പ് വിതരണം ചെയ്യുമെന്നും ചൗധരി പറഞ്ഞു. ട്രെയിനുകളുടെ ബോഡിയും ഇന്റീരിയറും പോലുള്ള ചില പ്രധാന ഘടകങ്ങൾ ബംഗാളിലാകും നിർമ്മിക്കുക .















