ന്യൂഡൽഹി ; ഇസ്ലാം മതം സ്വീകരിച്ച് പാകിസ്താനിയെ വിവാഹം കഴിച്ച അഞ്ജുവിനെതിരെ കുടുംബം .തനിക്ക് അങ്ങനെയൊരു മകളില്ലെന്നും , തന്റെ മനസിൽ അഞ്ജു മരിച്ചുവെന്നുമാണ് പിതാവ് ഗയാ പ്രസാദ് പറയുന്നത് .
ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഗ്രാമത്തിലെത്തിയ അഞ്ജു, പഖ്തൂൻഖ്വ സ്വദേശിയായ ഫെയ്സ്ബുക് സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിച്ചുവെന്നും മതപരിവർത്തനത്തെ തുടർന്ന് അഞ്ജു ഇപ്പോൾ ഫാത്തിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നുമാണ് സൂചന . അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് പിതാവിന്റെ പ്രതികരണം .
‘ അഞ്ജുവിന്റെ വിവാഹ വാർത്തയെ കുറിച്ച് എനിക്ക് ഒരു വിവരവുമില്ല . അരവിന്ദുമായുള്ള വിവാഹശേഷം അഞ്ജു വീട്ടിൽ അധികം വന്നിട്ടില്ല . വിവാഹത്തിനോ മറ്റെന്തെങ്കിലും പരിപാടിക്കോ മാത്രമേ അവൾ വരാറുള്ളൂ. ഒരു വർഷമായി ഞാൻ അഞ്ജുവിനോട് സംസാരിച്ചിരുന്നില്ല. അവളും അമ്മയോട് മാത്രമേ സംസാരിക്കാറുള്ളൂ. അഞ്ജുവിന് വിസ ലഭിച്ചതിനെ കുറിച്ചും പാകിസ്ഥാനിലേക്ക് പോയതിനെ കുറിച്ചും ഒരു വിവരവും ഇല്ല “ അദ്ദേഹം പറയുന്നു.
അഞ്ജുവിനോട് ഒരു ബന്ധവുമില്ല. അവൾ മക്കളെ ഉപേക്ഷിച്ച് നാടുവിട്ടു. അവളുടെ ഭർത്താവിനെ വെറുതെ വിടൂ, അവളുമായുള്ള ഞങ്ങളുടെ ബന്ധം ഇപ്പോൾ അവസാനിച്ചു. അവൾ മക്കളുടെ കാര്യം പോലും ശ്രദ്ധിച്ചില്ല. ഇപ്പോൾ ഭർത്താവിന്റെ ജീവിതവും മോശമാണ്. അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട് – 14 വയസ്സുള്ള ഒരു മകളും 5 വയസ്സുള്ള ആൺകുട്ടിയും, അവരെ ആരാണ് നോക്കുക? ഇനി അവളെ ഇന്ത്യയിലേക്ക് തിരികെ വിളിക്കാൻ ആഗ്രഹിക്കുന്നില്ല .അവൾ അവിടെ കിടന്ന് മരിക്കാൻ അനുവദിക്കണം. അതാണ് വേണ്ടത് – പിതാവ് ഗയാ പ്രസാദ് പറയുന്നു.
Comments