കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അവതരിപ്പിച്ച സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ-2023 രാജ്യസഭ പാസാക്കി. ഭരണകക്ഷി അംഗങ്ങളുമായുള്ള ചർച്ചയ്‌ക്ക് ശേഷം ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പ്രമേയം പാസാക്കിയത്.
പുതിയ നിയമപ്രകാരം സിനിമ പകർത്തി പ്രദർശിപ്പിക്കുകയാണെങ്കിൽ മൂന്ന് വർഷം വരെ തടവും നിർമ്മാണ ചെലവിന്റെ അഞ്ച് ശതമാനം പിഴയും ചുമത്തുന്നതിന് ബില്ലിൽ വ്യവസ്ഥയായിട്ടുണ്ട്. സിനിമ തിയേറ്ററുകളിൽ നിന്നും ഫോണിലൂടെ സിനിമ പകർത്തുവർക്കെതിരെയും ശിക്ഷാ നടപടികൾ ഉണ്ടാകും. ഇനി മുതൽ എ സർട്ടിഫിക്കറ്റ് യു സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിന് ഒപ്പം തന്നെ യുഎ കാറ്റഗറിയിൽ 7+, 13+,16+ എന്നിങ്ങനെ വിവിധ പ്രായപരിധിയിലുള്ളവർക്ക് കാണുന്നതിനുള്ള സർട്ടിഫിക്കറ്റുകളും നൽകും.
സെൻസർ സർട്ടിഫിക്കറ്റിന്റെ കാലാവധി മുമ്പ് പത്ത് വർഷം എന്നായിരുന്നു. എന്നാൽ ഇത് എന്നന്നേക്കുമായി നൽകണമെന്നതാണ് മറ്റൊരു ഭേദഗതി. സിനിമ ലൈസൻസിംഗ് ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും പകർപ്പുകൾ തടയുന്നതിനും വേണ്ടിയാണ് പുതിയ ഭേദഗതിക്കായി ബിൽ അവതരിപ്പിച്ചതെന്ന് രാജ്യസഭയിൽ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു. പകർപ്പവകാശ ലംഘനത്തിലൂടെ സിനിമാ മേഖലയ്‌ക്ക് ഓരോ വർഷവും 20,000 കോടി രൂപയുടെ നഷ്ടം വരെ ഉണ്ടാകുന്നുണ്ട്.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സ്വയം ഭരണസ്ഥാപനമായി തന്നെ തുടരും. സെൻസർബോർഡ് സിനിമകൾക്ക് അനുമതി നിഷേധിച്ചാൽ ട്രിബ്യൂണലിനെ സമീപിക്കാവുന്ന സാഹചര്യം മുമ്പുണ്ടായിരുന്നു. എന്നാൽ ട്രിബ്യൂണൽ നിർത്തലാക്കിയ സാഹചര്യത്തിൽ വീണ്ടും ബോർഡിനെ സമീപിക്കാമെന്നും പുതിയ അംഗങ്ങൾ സിനിമ കാണുമെന്നും മന്ത്രി വ്യക്തമാക്കി. ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗേമിംഗ് ആൻഡ് കോമിക്സ് എന്നി മേഖലകളിൽ പരിശീലന സ്ഥാപനങ്ങൾ തുടങ്ങും
Comments