ന്യൂഡൽഹി: അഹമ്മദീയ മുസ്ലീങ്ങൾക്ക് സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധം. അഹമ്മദീയ മുസ്ലീങ്ങളെ കാഫിറുകളാക്കി മുദ്ര ചാർത്തി മതത്തിൽ നിന്ന് പുറത്താക്കിയ ആന്ധ്ര വഖഫ് ബോർഡിനെതിരെ ശക്തമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ഇതാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്. പഞ്ചാബിലെ ലുധിയാനയിൽ മസ്ജിദിനു മുന്നിൽ മന്ത്രിയുടെ കോലം കത്തിച്ചാണ് ഇവർ രോഷം പ്രകടമാക്കിയത്.
അഹമ്മദീയ വിഭാഗത്തിനെതിരെ നടന്നിരിക്കുന്നത് വംശീയ അതിക്രമമാണെന്ന നിലപടാണ് മന്ത്രി സ്വീകരിച്ചത്. കൂടാതെ വിഷയത്തിൽ ആന്ധ്രാ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു. സംഭവം അംഗീകരിക്കാൻ സാധിക്കില്ലെന്നും എല്ലാവരും പാർലമെന്റ് പാസാക്കുന്ന നിയമത്തിന് കീഴിലാണ് വരുന്നതെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സമൃതി ഇറാനി വ്യക്തമാക്കിയിരുന്നു.
അഹമ്മദീയകൾ (ഖാദിയാനികൾ) യഥാർത്ഥ മുസ്ലീങ്ങളല്ലെന്ന ആന്ധ്ര വഖഫ് ബോർഡിന്റെ പ്രമേയത്തെ പിന്തുണച്ച് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് മുന്നോട്ട് വന്നിരുന്നു. ഇസ്ലാമിലെ ന്യൂനപക്ഷമായ അഹമ്മദീയകളെ അമുസ്ലീങ്ങളായാണ് തീവ്രഇസ്ലാമിസ്റ്റുകൾ കണക്കാക്കുന്നത്.
Comments