മന്ഥരയുടെ ലക്ഷ്യം പൂർത്തിയായി കൈകേയീ പുത്രൻ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യാൻ മഹാരാജാവ് ദശരഥൻ ഒരു വിധം അംഗീകരിച്ചു. നിയോഗമനുസരിച്ച് കുലഗുരു വസിഷ്ഠൻ അഭിഷേകത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി..
എന്നാൽ ശ്രീരാമാദികളെ വനത്തിന് അയച്ചതിലുള്ള പ്രതിഷേധം എല്ലാവരിലുമുണ്ട്. രാമനെ വേർപെട്ട് ഒരു ജീവിതം തനിക്ക് ഇല്ലെന്ന് ദശരഥൻ വ്യക്തമാക്കി. അദ്ദേഹം ഉള്ളിലെ അഗ്നി എല്ലാം അടങ്ങി കൈകേയീ മന്ദിരത്തിൽ നിന്ന് കൗസല്യ മന്ദിരത്തിലേക്ക് മാറി താമസിച്ചു.
മുൻകാല ചെയ്തികളെ കുറിച്ചോർത്തപ്പോൾ പശ്ചാത്താപം തോന്നി. നായാട്ടിനു പോയപ്പോൾ ആന എന്നോർത്ത് ഒരു വൈശ്യ കുമാരനെ വധിച്ചത് ഒട്ടും മറക്കാനാവുന്നില്ല. ആ കുമാരൻ വൃദ്ധരായ തന്റെ മാതാപിതാക്കൾക്ക് ദാഹം അകറ്റാനായി പുഴയിൽ നിന്ന് വെള്ളമെടുക്കുകയായിരുന്നു. വധിക്കപ്പെട്ടത് അറിഞ്ഞ ആ കുമാരന്റെ പിതാവ് അന്ന് ശപിച്ചു, നീയും പുത്ര ദുഃഖത്തിൽ മരിക്കാൻഇട വരും.
ഇപ്പോൾ പുത്രന്മാരും അടുത്തില്ല സത്യവും ധർമ്മവും വ്രതമാക്കിയ ശ്രീരാമലക്ഷ്മണന്മാരെ ആണ് താൻ വനത്തിനയച്ചത്. താൻ നിമിത്തമാണ് ഭരത ശത്രുഘ്നന്മാർ കേകയത്തിലേക്ക് പോയത്.
നായാട്ടിന്റെ നിയമങ്ങളെല്ലാം താൻ ലംഘിച്ചു.. ആയുധ വിദ്യ അഭ്യസിക്കാനാണ് നായാട്ടു വിധിച്ചിട്ടുള്ളത്. രാത്രിയിൽ നായാട്ട് നടത്തരുത്. മൃഗത്തിനെ തിരിച്ചറിഞ്ഞ് മൃഗം എന്തെന്ന് ഉറപ്പുവരുത്തി വേണം ലക്ഷ്യം വെച്ച് അമ്പ് അയക്കാൻ.ഹിംസ്ര മൃഗങ്ങളെ ആണ് വധിക്കേണ്ടത്.
ഇന്ദ്രിയങ്ങൾക്ക് വശഗതനായ താൻ ഇതൊന്നും പാലിച്ചില്ല. അതാണ് ശാപമേൽക്കേണ്ടി വന്നത്.കർമ്മഫലം അനുഭവിച്ചേ പറ്റൂ.
എന്നിട്ടും കൈകേയി കാരണമാണ് തന്റെ ദുരിതമെന്ന് താൻ വിശ്വസിച്ചു. നീതിക്ക് നിരക്കാത്ത എന്തെല്ലാം വാഗ്ദാനങ്ങളാണ് താൻ ചെയ്തത്.? എന്തെല്ലാം പറഞ്ഞു..?തന്റെ പ്രേയസിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വധ്യനെ അവധ്യനും അവധ്യനെ വധ്യനുമാക്കാമെന്ന് പോലും ദശരഥമഹാരാജാവ് ഉറപ്പു നല്കി.
എങ്കിലും രാജാ ദശരഥൻ രാമാ സീതേ ലക്ഷ്മണാ രാമാ എന്നിങ്ങിനെ ആവർത്തിച്ചു വിളിച്ചുകൊണ്ടിരുന്നു. രാമനെ ഓർത്ത് രാമനാമം ജപിച്ച് മരിക്കാൻ ദശരഥനായി. മധ്യവയസ്സു കഴിഞ്ഞ ശേഷം എന്നും ഇങ്ങനെ രാമനാമം ജപം ഉണ്ടായിരുന്നു. അത് ഭാഗ്യം
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments