മിത്ത് വിവാദത്തിന്റെ പേരിൽ ഹൈന്ദവ ദേവിദേവന്മാരുടെ പേരിൽ അശ്ലീലം പ്രചരിപ്പിച്ച് സന്ദീപാനന്ദ. ഭഗവാൻ ഗണപതി മിത്താണെന്നുള്ള സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ എൻഎസ്എസ് നടത്തുന്ന നാമജപ ഘോഷയാത്രയെ അപകീർത്തിപ്പെടുത്താനാണ് ഇയാൾ ഇത്തരത്തിൽ പ്രതികരിച്ചത്. ഫേസ്ബക്കിലൂടെയാണ് ഇയാൾ പോസ്റ്റ് പങ്കുവെച്ചത്. കോട്ടയം ജില്ലയിലെ എൻഎസ്എസിലെ കുട്ടികളോട് ഗണപതിയുടെ തല പോയി ആനയുടെ തല വെച്ചതിന് പിന്നിലെ കഥ പറഞ്ഞുകൊടുത്തു എന്നും തുടർന്ന് ഇയാൾ പോസ്റ്റിൽ ഹൈന്ദവ ദേവതയെ ചേർത്ത് നിർത്തി അശ്ശീല പരാമർശം നടത്തുകയുമായിരുന്നു.
ഒരേ സമയം പോസ്റ്റിലൂടെ ഹിന്ദു വിശ്വാസത്തെയും നായർ സമാജത്തെയും ഇയാൾ ഫേസ്ബുക്ക് കുറിപ്പിലൂടെ ആക്രമിക്കുകയാണ്. ഒരേ സമയം ഭഗവത ആചാര്യനായി നടിക്കുകയും മറ്റൊരു വശത്ത് ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിക്കുകയുമാണ്. സിപിഎം സഹയാത്രികനായ ഇയാൾ ഇതിന്മുമ്പും ഇത്തരത്തിൽ ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിച്ചിരുന്നു. പാർട്ടി പരിപാടിയിൽ നടന്ന പ്രസംഗത്തിൽ ആദിശങ്കരാചാര്യരെ കണ്ടാൽ ചെ ഗുവേരയെ പോലെയാണെന്നും വേദങ്ങളുടെ അന്താസ്സത്ത കമ്മ്യൂണിസമാണെന്നുമെല്ലാം ഇയാൾ പറഞ്ഞിരുന്നു.
സമൂഹമാദ്ധ്യമത്തിൽ സിപിഎമ്മിന് വേണ്ടി സ്ഥിരമായി പ്രവർത്തിക്കുന്ന ഇയാളുടെ ഹോംസ്‌റ്റേയെ ചുറ്റിപ്പറ്റിയും ഹിമാലയത്തിലേക്ക് യാത്രക്കാരെ എത്തിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ പ്രശ്‌നത്തിലും വ്യപകമായി ആരോപണം നേരിട്ടിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെ ഇകഴ്‌ത്തിക്കാണിക്കുന്നതിനായി ഇയാൾ പലപ്പോഴും പ്രകോപനപരമായ പോസ്റ്റുകൾ സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിപ്പിക്കാറുണ്ട്.
Comments