കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഓഗസ്റ്റ് എട്ടിന് നിയമസഭയുടെ മുന്നിൽ യുവമോർച്ച പ്രതിഷേധം നടത്തുമെന്നും ബിജെപിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് പത്തിന് നാമജപയാത്ര നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എഎൻ ഷംസീർ മാപ്പ് പറയുന്നവരെ സമാധാനപരമായ രീതിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും ഷംസീറിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമോയെന്നും സുരേന്ദ്രൻ ചോദിച്ചു. സ്പീക്കറെ ബഹിഷ്‌കരിക്കാൻ കോൺഗ്രസ് വ്യക്തമാക്കണം. ശബരിമല വിഷയത്തിലും കോൺഗ്രസ് നിലപാട് ഇതായിരുന്നു. ഒരു ഘട്ടത്തിലും കോൺഗ്രസുമായി യോജിച്ച് സമരത്തിനില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഹൈന്ദവ വിരുദ്ധ പരാമർശം തിരുത്താനുളള ശക്തി മുഹമ്മദ് റിയാസിനുണ്ടെങ്കിൽ കാര്യങ്ങൾ വ്യക്തമാണ്. പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് റിയാസാണെന്ന് തെളിഞ്ഞുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കേരളത്തിൽ വർഗീയ ധ്രുവീകരണം നടക്കുന്നുണ്ട്. മുസ്ലീം വോട്ടുകൾ ലക്ഷ്യം വച്ചുളളതാണിത്.
എംവി ഗോവിന്ദൻ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് പ്രതികരിക്കും എന്നറിയണം. എംവി ഗോവിന്ദൻ സിപിഎമ്മിൽ റബ്ബർ സ്റ്റാമ്പ് ആണോ? ഗോവിന്ദന്റെ നിലപാടിനപ്പുറം പറയാനുളള ധാർഷ്ട്യം റിയാസിന് എങ്ങനെ കിട്ടുന്നു. മരുമകൻ പറഞ്ഞതാണോ പാർട്ടി സെക്രട്ടറി പറഞ്ഞതാണോ സർക്കാരിന്റെ നിലപാട് എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. എം വി ഗോവിന്ദന് സിപിഎമ്മിൽ
വിലയിലെന്നുംല ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ തുറന്നടിച്ചു.
Comments