ഖുറാന്റെയും, അതിനെ പിന്തുണയ്‌ക്കുന്നവരുടെയും വിജയം വരെ മുസ്ലീങ്ങൾ നീണ്ട യുദ്ധത്തിന് തയ്യാറാകണം ; അൻസാർ അല്ലാഹ് നേതാവ് അബ്ദുൾ മാലിക്

Published by
Janam Web Desk

ഇസ്ലാമിനെ അഗാധത്തിലേക്ക് തള്ളപ്പെടുന്നതിന് മുമ്പ് ജൂതന്മാരുടെ അടിമത്തത്തിൽ നിന്ന് സ്വയം മോചിപ്പിക്കണമെന്ന് ഹൂതി ഭീകരനേതാവ് അബ്ദുൾ മാലിക് ബദറുദീൻ . ഹൂതി അൻസാർ അല്ലാഹ് നേതാവാണ് അബ്ദുൾ മാലിക് .

സ്വീഡനിലും ഡെൻമാർക്കിലും ഖുറാൻ കത്തിച്ചതുമായി ബന്ധപ്പെട്ട സമീപകാല പ്രകടനങ്ങളെ പരാമർശിച്ചായിരുന്നു അബ്ദുൾ മാലികിന്റെ പരാമർശം. ‘ “ജൂത ലോബി” പാശ്ചാത്യർക്ക് അനുകൂലമായി ഖുറാൻ കത്തിക്കുന്നു .ഇസ്ലാമിനെതിരായ യുദ്ധത്തിന്റെ ഭാഗമായാണ് സ്വീഡനിലും ഡെൻമാർക്കിലും ഖുറാൻ കത്തിക്കുന്നത് . പാശ്ചാത്യ രാജ്യങ്ങളിൽ യഹൂദ ലോബി ഖുറാൻ കത്തിക്കുകയും കീറുകയും ചെയ്യുന്നത് അവിശ്വാസത്തിന്റെ ഉന്നതിയും ഇസ്ലാമിനും മുസ്ലീങ്ങൾക്കുമെതിരായ അതിക്രമവുമാണ്,” അബ്ദുൾ മാലിക് പറയുന്നു.

“ജൂത ലോബി” പാശ്ചാത്യ രാജ്യങ്ങളെ അതിന്റെ ലക്ഷ്യങ്ങൾക്കായി കൈകാര്യം ചെയ്യുന്നു. അതുപോലെ, ഈ ലോബി “മുസ്ലീങ്ങളെ അഗാധത്തിലേക്ക് തള്ളിയിടും, പക്ഷെ അവർ അളളാഹുവിന്റെ ക്രോധത്തിനു,പീഡനത്തിനും ഇരയാകും , എന്നാൽ മുസ്ലീങ്ങൾ അതിനു മുമ്പ് യഹൂദന്മാരുടെ അടിമത്തത്തിൽ നിന്ന് സ്വയം മോചിതരാകാനും ദൈവിക സന്ദേശത്തിലേക്ക് മടങ്ങാനും ശ്രമിക്കണം .
മനുഷ്യത്വത്തെ കീഴ്പ്പെടുത്താനും അടിമപ്പെടുത്താനും വേണ്ടി “നിന്ദ്യമായ അധാർമികതയും സ്വവർഗരതിയും” യു.എസ് പ്രോത്സാഹിപ്പിക്കുന്നു . അധാർമികതയും സ്വവർഗരതിയും മനുഷ്യ സമൂഹങ്ങളെ അള്ളാഹുവിൽ നിന്ന് വ്യതിചലിപ്പിക്കുക” എന്ന ലക്ഷ്യത്തോടെയാണ് പ്രോത്സാഹിപ്പിക്കുന്നത് . ഇസ്ലാമിക ഉമ്മത്തിന്റെ മക്കൾ ഉറച്ചതും ഗൗരവമുള്ളതുമായ നിലപാട് സ്വീകരിക്കണം. ഖുറാൻ ദുരുപയോഗം ചെയ്തതിന് ശത്രുക്കൾക്ക് താക്കീത് നൽകണം . ഒരു ശത്രു, ഒരു ലക്ഷ്യം; ഖുറാനെയും അതിനെ പിന്തുണയ്‌ക്കുന്നവരുടെയും വിജയം വരെ മുസ്ലീങ്ങൾ നീണ്ട യുദ്ധത്തിന് തയ്യാറാകണം.- അബ്ദുൾ മാലിക് പറയുന്നു.

 

 

Share
Leave a Comment