തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞു. സെന്റ് പിറ്റേഴ്‌സ് എന്ന വളളമാണ് മറിഞ്ഞത്. കടലിൽ നിന്ന് കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നാലുപേരും നീന്തി രക്ഷപ്പെട്ടു. അതിശക്തമായ തിരയിൽപ്പൊണ് വള്ളം തലകീഴായി മറിഞ്ഞത്. അപകടത്തിൽപ്പെട്ട് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം 20 പേരടങ്ങുന്ന മത്സ്യബന്ധന വള്ളം മറിഞ്ഞിരുന്നു. മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിലാണ് ഇവരെ രക്ഷപ്പെടുത്തിയിരുന്നത്.
ഹാർബർ നിർമ്മാണത്തിലുണ്ടായ അപാകത പരിഹരിക്കുക, പാറക്കെട്ടുകൾക്കിടിയിലെ മണ്ണ് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാരും അദാനിഗ്രൂപ്പും തമ്മിൽ ധാരണയിലെത്തിയിരുന്നു. സർക്കാരിന്റെ മെല്ലെപ്പോക്കാണ് തുടരെയുള്ള അപകടങ്ങൾക്ക് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Comments