ശ്രീനഗർ: പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച് ഭീകരനെ അതിർത്തി രക്ഷാ സേന വെടിവെച്ച് കൊന്നു. ഇന്ത്യ -പാക് അതിർത്തിയിൽ ഇന്ന്പുലർച്ചെയാണ് സംഭവം. അതിർത്തി ഗ്രാമമായ ഥറൻ തരൺ ജില്ലയിലെ അതിർത്തി വേലിക്ക് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപെട്ട ബിഎസ്എഫ് ജവാൻമാർ പ്രദേശത്ത് നിലയുറപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന് ഏറ്റുമുട്ടലിലാണ് ഭീകരനെ സൈന്യം വധിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് രണ്ട് പാക് ഭീകരരെ അതിർത്തി രക്ഷാസേന വധിച്ചിരുന്നു. ഇവരിൽ നിന്ന് മൂന്ന് പാക്കറ്റ് നിരോധിത വസ്തുക്കൾ സേന കണ്ടെടുത്തിരുന്നു. കൂടാതെ പഞ്ചാബിലെ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപത്ത് നിന്ന് ഒരു പാക് ഭീകരനെ ബിഎസ്എഫ് പിടികൂടുകയും ചെയ്തിരുന്നു.
ആഴ്ചകൾക്ക് മുൻപ് പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന്് രാജ്യത്ത് എത്തിക്കാനുള്ള ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തിയിരുന്നു. 22 ഡ്രോണുകളാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്. 2022 ൽ മാത്രം 316 കിലോഗ്രാം മയക്കുമരുന്നു, 67 ആയുധങ്ങളും അതിർത്തി രക്ഷാസേന പിടിച്ചെടുത്തിരുന്നു.
Comments