ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3, റഷ്യയുടെ ലൂണ-25 എന്നീ പേടകങ്ങൾ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്ന് വ്യക്തമാക്കി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ. ഇരു പേടകങ്ങളും വ്യത്യസ്തമാകുന്നത് അതിന്റെ രീതിയും തിരഞ്ഞെടുത്ത പാതയും പരീക്ഷണഘട്ടത്തിലൂടെയുമാണെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ വ്യക്തമാക്കി.
ചന്ദ്രയാൻ-3യുടെ വിക്ഷേപണം നടക്കുന്നത് ജൂലൈ 14-നായിരുന്നു. ഓഗസ്റ്റ് 11-ന് റഷ്യയുടെ ലൂണ-25 വിക്ഷേപിച്ചു. 40 ദിവസത്തെ പരീക്ഷണ ഘട്ടങ്ങൾ വിജയിച്ചാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. എന്നാൽ ലൂണ-25 ഓഗസ്റ്റ് 21-ന് ഇറങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇരു ദൗത്യങ്ങളും ലക്ഷ്യം വെയ്‌ക്കുന്നത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെയാണ്.
ഇന്ത്യയുടെ ബഹിരാകാശ പേടകം 40 ദിവസം കൊണ്ട് ചന്ദ്രനിൽ എത്തുന്ന നിലയ്‌ക്ക് സജീകരിച്ചിരിക്കുന്നത്. വിക്ഷേപണത്തിനുപയോഗിച്ചിരിക്കുന്ന റോക്കറ്റ് കാര്യക്ഷമമായി ഉപയോഗിക്കുക എന്നത് കണക്കിലെടുത്താണ് ഈ നീക്കം. ജിഎസ്എൽവിയെ അപേക്ഷിച്ച് കൂടുതൽ ഇന്ധന ക്ഷമതയുള്ള റോക്കറ്റാണ് ലൂണ25 നെ വിക്ഷേപിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ നേരിട്ട് തന്നെ ചന്ദ്രനിലേക്ക് കുതിക്കാനാകും. ചന്ദ്രയാൻ-3 പടിപടിയാണ് കുതിപ്പ് തുടരുന്നത്.
ഇതുവരെയും ഒരു രാജ്യവും ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയിട്ടില്ല. അതിനാൽ തന്നെ, ഏത് പേടകം ചന്ദ്രനിൽ സേഫ്ലാൻഡിംഗ് നടത്തിയാലും അത് ചരിത്ര മുഹൂർത്തമായിരിക്കും. ഓഗസ്റ്റ് 23 അല്ലെങ്കിൽ 24 നാകും ചന്ദ്രയാൻ 3 ദക്ഷിണധ്രുവത്തിൽ ഇറങ്ങുക.
Comments