ശ്രീനഗർ: സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികത്തോടനുബന്ധിച്ച് ‘ഹർ ഘർ തിരംഗ’ റാലികൾക്ക് കശ്മീരിൽ തുടക്കം കുറിച്ചു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്. രാവിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ നിന്ന് (എസ്‌കെഐസിസി) ശ്രീനഗറിലെ ദാൽ തടാകത്തിന്റെ തീരത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിലേക്കാണ് ‘ഹർ ഘർ തിരംഗ’ റാലി നടന്നത്. ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ വാർഷികം പ്രമാണിച്ച് ദേശീയ പതാക വീട്ടിൽ ഉയർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആയിരക്കണക്കിന് പേരാണ് ശ്രീനഗറിൽ നടന്ന റാലിയിൽ പങ്കെടുത്തത്. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ആഭിമുഖ്യത്തിലാണ് ‘ഹർ ഘർ തിരംഗ’ റാലി സംഘടിപ്പിക്കുന്നത്. റാലിയിൽ ഉടനീളം ജനങ്ങൾ ‘ഭാരത് മാതാ കീ ജയ്’ വിളിച്ചു കൊണ്ടാണ് നടന്നു നീങ്ങിയത്. തിരംഗ ഉയർത്താൻ ജമ്മു കശ്മീരിൽ ആരും അവശേഷിക്കില്ലെന്ന് പറഞ്ഞവർ റാലിയിലെ ജനപങ്കാളിത്തം കാണണമെന്ന് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയെ വിമർശിച്ചുകൊണ്ട് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
Flagged off #TirangaYatra in Srinagar, this morning.
हर घर तिरंगा, हर दिल तिरंगा, हर मन तिरंगा, हर मकसद तिरंगा, हर सपना तिरंगा, हर संकल्प तिरंगा ! #TirangaYatra #Srinagar #HarGharTiranga pic.twitter.com/ugA8jGWrqq
— Manoj Sinha (@manojsinha_) August 13, 2023
‘ജമ്മു കശ്മീരിൽ തിരങ്ക ഉയർത്താൻ ആരും അവശേഷിക്കില്ലെന്ന് പറഞ്ഞിരുന്ന അവർ, ജമ്മു കശ്മീരിലെ ഓരോ യുവാക്കളും രാജ്യത്തിന്റെ മറ്റേതൊരു ഭാഗത്തുള്ളവരെയും പോലെ ദേശീയ പതാകയെ സ്നേഹിക്കുന്നുണ്ടെന്ന് ഇന്ന് മനസ്സിലാക്കുന്നു’- സിൻഹ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയാൽ ദേശീയ പതാക ഉയർത്താൻ കശ്മീരിൽ ആരും ഉണ്ടാകില്ലെന്ന് 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി പിഡിപി പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടാണ് മനോജ് സിൻഹ പ്രതികരിച്ചത്.
Hello @RanaAyyub tweet it .
Hello @zoo_bear fact check it .
Massive Tiranga Rally in Srinagar.
Blossoms of positivity and patriotism!
Retweet it .pic.twitter.com/YrK9qKawuj
— Aquib Mir (@aquibmir71) August 13, 2023
Comments