ലോക ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ മേഖലകളിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. പ്രതിരോധ മേഖലയിൽ ആത്മനിർഭരത കൊണ്ടുവരുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ തേജസ് യുദ്ധവിമാനങ്ങളുടെ പുത്തൻ പതിപ്പ് തയ്യാറാവുകയാണ്. തേജസ് വിമാനത്തിന്റെ 90 ശതമാനം ഭാഗങ്ങളും നിർമ്മിക്കുന്നത് ഇന്ത്യയിലെ കമ്പനികളാണ്. ഇജക്ഷൻ സീറ്റും ഏതാനും സെൻസറുകളും ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം തദ്ദേശീയമായാണ് നിർമ്മിക്കുക. 200 യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്‌ക്കായി എച്ച്എഎൽ നിർമ്മിക്കുക.
ഇന്ത്യൻ വ്യോമസേന ഇപ്പോൾ ഉപയോഗിച്ചുവരുന്ന തേജസ് എംകെ1 എന്ന ലഘുയുദ്ധവിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് തേജസ് എംകെ2. 2025-ൽ ആത്മനിർഭർ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കൽ നടക്കും. ഒറ്റ എഞ്ചിൻ മാത്രമുള്ള യുദ്ധവിമാനങ്ങളുടെ ഗണത്തിൽപ്പെടുന്ന തേജസ് എംകെ 2 ഫ്രാൻസിന്റെ റഫാലിനേക്കാൾ മികച്ചതാണ്. ഇന്ത്യയിലെ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന 300 കമ്പനികളാണ് വിവിധ ഭാഗങ്ങൾ നിർമ്മിക്കുക.
നിലവിൽ യുദ്ധവിമാനങ്ങളെ പറപ്പിക്കുന്നതിനുള്ള എഞ്ചിനുകൾ ഫ്രാൻസിൽ നിന്നോ ബ്രിട്ടണിലെ റോൾസ് റോയ്‌സിൽ നിന്നോ ആണ് വാങ്ങിയിരുന്നത്. ഇപ്പോൾ അമേരിക്കയുടെ സഹായത്തോടെ ഇന്ത്യയിൽ നിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇത് പൂർണമായും ഇന്ത്യയിൽ നിർമ്മിക്കുകയാണ് ലക്ഷ്യം.
Comments