ആഗ്ര ; ഛത്രപതി ശിവജിയുടെ ധീരതയെയും പോരാട്ട വീര്യത്തെയും കുറിച്ച് ഹിന്ദു സമൂഹത്തെ പ്രചോദിപ്പിക്കുന്നതിനായി ഛത്രപതി ശിവജിയുടെ 100 അടി ഉയരമുള്ള പ്രതിമ ആഗ്രയിൽ സ്ഥാപിക്കും. ആഗ്രയിലെ കോതി മീന ബസാറിലാണ് പ്രതിമ സ്ഥാപിക്കുക . ഒപ്പം ഒരു വിനോദസഞ്ചാര കേന്ദ്രമായി പ്രദേശം വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിനു മുന്നോടിയായി ആഗ്ര മുതൽ പൂനെ വരെയുള്ള 1250 കിലോമീറ്റർ ദൈർഘ്യമുള്ള ഗരുൺ ക്ഷേപ് യാത്ര ഇന്ന് മുതൽ ആരംഭിച്ചു .
വീർ ശിവജിയുടെ പ്രതിമ സ്ഥാപിക്കാൻ ധാരണയായതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ടൂറിസം വികസനത്തിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മഹാരാജ് ഛത്രപതി ശിവജി 1666 ആഗസ്റ്റ് 17 ന് ആഗ്രയിൽ നിന്ന് ഔറംഗസേബിന്റെ തടവിൽ നിന്ന് മോചിതനായി. അദ്ദേഹത്തിന്റെ പിൻഗാമികൾ ഈ ദിവസം സ്മാരക ദിനമായി ആഘോഷിക്കുന്നു. അതിന്റെ ഭാഗമായാണ് ഗരുൺ ക്ഷേപ് യാത്ര നടത്തുന്നത് .യാത്ര പൂർത്തിയാക്കാൻ 13 ദിവസമെടുക്കുമെന്ന് മഹാരാഷ്‌ട്രയിൽ നിന്ന് എത്തിയ ഗരുഡ്‌ക്ഷേപ് പ്രചാരണ മഹാരാഷ്‌ട്രയുടെ പ്രസിഡന്റ് പറഞ്ഞു.
യാത്രയെ ആഗ്ര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ പുഷ്പവൃഷ്ടി നടത്തി സ്വാഗതം ചെയ്യുമെന്ന് ചെയർമാൻ ഡോ. വാത്സല്യ ഉപാധ്യായ പറഞ്ഞു.
Comments