പിണറായി വിജയന്റെ ഫാസിസ്റ്റ് പ്രവർത്തനങ്ങളെ വിമർശിച്ച് ജനപക്ഷം നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്. യഥാർത്ഥ ഫാസിസ്റ്റ് പിണാറായി അല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. പിണറായിയുടെ മകൾ എന്നോ ഫാരീസ് അബൂബക്കർ എന്നോ ആര് ഉച്ചരിച്ചാലും അവർക്കെതിരെ കേസെടുക്കകയാണെന്നും അവരെ എല്ലാ തരത്തിലും ഉപദ്രവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെയല്ലേ ഫാസീസം എന്ന് പറയുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
പിണറായിയുടെ മക്കൾക്കെതിരെ ആദ്യം ഉന്നയിച്ചത് പിസി ജോർജ്ജായിരുന്നു. അദ്ദേഹത്തിനെതിരെ ഇപ്പോൾ മൂന്ന് കള്ളക്കേസ് എടുക്കുകയും തുറങ്കിലടക്കുകയും ചെയ്തു. ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ എന്ത് കഷ്ടമാണ്. വീണ്ടു പറയുന്നു പ്രതിപക്ഷം എന്നതിന് ഒരുപാട് അർത്ഥമുണ്ട്.
ഷോൺ ജോർജ്ജ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ്:
ഫാസിസത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന പ്രിയ സഖാക്കളെ നിങ്ങളൊന്ന് ചിന്തിക്കുക…യഥാർത്ഥ ഫാസിസ്റ്റ് പിണറായി അല്ലേ.. പിണറായിയുടെ മകൾ, ഫാരിസ് അബൂബക്കർ എന്നീ പേരുകൾ ആര് ഉച്ചരിച്ചാലും അവർക്കെതിരെ കള്ളക്കേസുകൾ ഉണ്ടാക്കി അവരെ ഏതൊക്കെ തരത്തിൽ നേരിടാവോ അവരെ അങ്ങനെയെല്ലാം നേരിടുന്ന ഈ പ്രവണതയ്‌ക്കല്ലേ ഫാസിസം എന്ന് പറയുന്നത്…മകൾക്കെതിരെയും ഫാരിസ് അബൂബക്കറിനെതിരെയും ഇതിനുമുമ്പ് ശബ്ദിച്ചത് പി.സി.ജോർജാണ് . അദ്ദേഹത്തിനെതിരെ മൂന്ന് കള്ള കേസുകൾ കൊടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ഇതാ കോൺഗ്രസിൽ നിന്നും മുഖ്യമന്ത്രിക്കെതിരെ ആകെ ശബ്ദിച്ച മാത്യു കുഴൽനാടനെതിരെയും അതേ രീതിയിൽ മുന്നോട്ടു പോകുന്നു. ഇത് ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥ എന്ത് കഷ്ടമാണ്.. ഞാൻ വീണ്ടും പറയുന്നു പ്രതിപക്ഷം എന്നതിന് ഒരുപാട് അർത്ഥം ഉണ്ട്.
Comments