ചെന്നൈ: കൊതുകുനശീകരണ ഉപകരണത്തിൽ നിന്നും തീപടർന്ന് പിടിച്ച് മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തുമരിച്ചു. ചെന്നൈ മാധവരത്തായിരുന്നു അപകടം നടന്നത്. വീട്ടിനുള്ളിൽ വെച്ചായിരുന്നു സംഭവം. സന്താനലക്ഷ്മി, കൊച്ചുമക്കളായ പ്രിയദർശിനി, സംഗീത, പവിത്ര എന്നിവരായിരുന്നു മരിച്ചത്.
ശനിയാഴ്ച പുലർച്ചെ വീട്ടിൽ നിന്നും തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. അയൽവാസികൾ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് കതക് പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം ഉരുകി കാർഡ്ബോർഡിലേക്ക് വീണ് തീ പടർന്ന് പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടയിൽ തീപിടിച്ച് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. ഇത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
മരണപ്പെട്ട കുട്ടികളുടെ പിതാവ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതിനാൽ കുട്ടികളുടെ അമ്മയും ആശുപത്രിയിൽ ആയിരുന്നു. തിരുവള്ളൂരിലായിരുന്ന മുത്തശ്ശിയാണ് കുട്ടികൾക്കൊപ്പം നിന്നത്.
Comments