തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അത്യാധുനിക ഗോശാല ഉയരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേനടയിലാണ് അഞ്ച് കോടിരൂപ ചെലവിൽ ഗോശാല നിർമ്മിക്കുന്നത്. ഗുരുവായരുപ്പൻ ഭക്തനായ പോണ്ടി ദുരൈ ആണ് വഴിപാടായി നിർമ്മിച്ച് ഭഗവാന് സമർപ്പിക്കുന്നത്. കൊയമ്പത്തൂർ സ്വദേശിയാണ് ഇദ്ദേഹം.
കൃഷ്ണനാട്ടം കളരിയുടെ പിന്നിലാണ് പുതിയ ഗോശാല മന്ദിരം പണിയുന്നത്. മൂന്നു നിലകളിലായി പതിനൊന്നായിരം ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം പൂർത്തിയാക്കുക.
ഗോശാലയിൽ, പശുക്കുട്ടികളുടെ പരിപാലനകേന്ദ്രം, പാൽ ഉറയൊഴിച്ച് തൈരും, വെണ്ണയും ആക്കുന്നതിനുള്ള മുറി, തീറ്റ സൂക്ഷിക്കാനുള്ള മുറി, മെഡിസിൻ റൂം തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ടാകും. കഴിഞ്ഞ ദിവസം ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടാണ് ഗോശാലയുടെ തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചത്.
Comments