ഹൈദരാബാദ്: വിവാഹത്തിന് യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി . 45-കാരിയായ വെങ്കിട്ടമ്മയാണ് കൊല്ലപ്പെട്ടത്.
തെലങ്കാനയിലെ ബണ്ടമൈലാരം ഗ്രാമത്തിലാണ് സംഭവം. ഒരു അപകടത്തെ തുടർന്ന് ഒരു കൈ നഷ്ടപ്പെട്ട ഈശ്വരിന് അനുയോജിച്ച ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ഈശ്വരും അമ്മയും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
അമ്മയെ അജ്ഞാതർ ചേർന്ന് അപായപ്പെടുത്തിയെന്നായിരുന്നു പ്രതി തന്റെ സഹോദരിയെ ബോധിപ്പിച്ചിരുന്നത്. സംശയം തോന്നിയ സഹോദരിയാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഈശ്വരിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈശ്വരനെ അറസ്റ്റ് പോലീസ് അറിയിച്ചു.
Comments