ഭോപ്പാൽ: രക്ഷാബന്ധൻ ദിനം ആഘോഷമാക്കി മദ്ധ്യപ്രദേശിലെ ജയിൽ അന്തേവാസികൾ. ഭോപ്പാൽ സെൻഡ്രൽ ജയിലിലെയും ഇൻഡോർ സെൻട്രൽ ജയിലിലെയും തടവുകാരാണ് രാഖി നിർമ്മിച്ചും പരസ്പരം അണിയിച്ച് നൽകിയും രക്ഷാബന്ധൻ ദിവസം ആഘോഷമാക്കിയത്. ആഘോഷത്തോടനുബന്ധിച്ച് ജയിലിൽ പ്രത്യേക സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ഈ വർഷം ഭോപ്പാൽ സെൻഡ്രൽ ജയിലിൽ സന്ദർശകരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു. കൊറോണ മഹാമാരിയുടെ കാലത്ത് വർഷങ്ങളോളം ജയിലിൽ രക്ഷാബന്ധൻ ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഭോപ്പൽ സെൻട്രൽ ജയിൽ സൂപ്രണ്ട് രാകേഷ് കുമാർ പറഞ്ഞു. 3000 തടവുകാരെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് രക്ഷാബന്ധൻ ആഘോഷ പരിപാടികൾ നടത്തിയത്. ഈ സമയം സന്ദർശകർക്കും പങ്കെടുക്കാൻ അനുവാദം നൽകിയിരുന്നു.
രാജ്യത്തുടനീളം രക്ഷാബന്ധൻ വലിയ രീതിയിലാണ് ആഘോഷിച്ചത്. ജമ്മുകശ്മീരിലെ വിദ്യാർത്ഥികൾ സിആർപിഎഫ്, ബിഎസ്,എഫ് ഉദ്യോഗസ്ഥർക്ക് രാഖി ബന്ധിച്ചാണ് രക്ഷാബന്ധൻ ദിവസം ആഘോഷിച്ചത്. കശ്മീരിലെ സാംബ, ഉദ്ദംപൂർ, അഖ്നൂർ എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികളാണ് ഉദ്യോഗസ്ഥർക്ക് രാഖി കെട്ടിയും മധുരം നൽകിയും ആഘോഷങ്ങളുടെ ഭാഗമായാത്.
Comments