മീററ്റ് : ബാധ ഒഴിപ്പിക്കുന്നതിന്റെ പേരിൽ സർക്കാർ സ്‌കൂൾ അദ്ധ്യാപികയെ ബലാത്സംഗം ചെയ്ത കേസിൽ മൗലാന അറസ്റ്റിൽ . . 56 കാരനായ ഹാഫിസ് ഷാഹിദ് ആണ് പിടിയിലായത് . പീഡനത്തിനിരയായ യുവതിയുടെ ഭർത്താവിനെ ചികിത്സിക്കാനെന്ന വ്യാജേന എത്തിയ മൗലാന അദ്ധ്യാപികയെ ബലാത്സംഗം ചെയ്യുക മാത്രമല്ല, അശ്ലീല വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് പരാതി. വീഡിയോ കാണിച്ച് ഹാഫിസ് ഷാഹിദ് അദ്ധ്യാപികയെ ബ്ലാക്ക് മെയിൽ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയായിരുന്നു.
മീററ്റിലെ ഇഞ്ചോളി സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയാണ് ഹാഫിസ് ഷാഹിദിനെതിരെ പരാതി നൽകിയത്. 10 വർഷം മുമ്പ് മദ്രസയിൽ അദ്ധ്യാപികയായിരുന്ന സമയത്താണ് യുവതി ഹാഫിസ് ഷാഹിദുമായി പരിചയപ്പെട്ടത് . ഭൂതോച്ചാടനത്തിലൂടെ രോഗമുക്തി നേടിക്കൊടുക്കുമെന്ന് ഹാഫിസ് ഷാഹിദ് അവകാശപ്പെട്ടിരുന്നു. കുറച്ച് കാലത്തിന് ശേഷം യുവതി മദ്രസയിൽ നിന്ന് സർക്കാർ സ്‌കൂളിൽ അദ്ധ്യാപികയായി.
യുവതിയുടെ ഭർത്താവിന്റെ ആരോഗ്യനില മോശമായതോടെയാണ് പഴയ പരിചയക്കാരനായ മൗലാനാ ഹാഫിസ് ഷാഹിദിനെ കൊണ്ടുവരാൻ യുവതി ആലോചിച്ചത് . ഹാഫിസ് ഷാഹിദ് അദ്ധ്യാപികയുടെ ഭർത്താവിൽ ജിന്ന് കൂടിയതായി പറഞ്ഞ് വിശ്വസിപ്പിച്ചു . പിന്നീട് യുവതിയുടെ വീട്ടിലെത്തി ഭൂതോച്ചാടനത്തിന്റെ പേരിൽ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു . ഇതിനിടയിൽ രഹസ്യമായി വീഡിയോയും പകർത്തി. പിന്നീട് ഇതേ വീഡിയോ കാണിച്ച് പ്രതി യുവതിയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തു.
ഓഗസ്റ്റ് 23 ന് ഹാഫിസ് ഷാഹിദ് വീണ്ടും വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. തുടർന്നാണ് അദ്ധ്യാപിക പ്രതിക്കെതിരെ പോലീസിൽ പരാതി നൽകിയത് .
Comments