സകല റെക്കോർഡുകളും ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ് ജയിലർ. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 10 നാണ് തിയേറ്ററുകളിൽ എത്തിയത്. രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രകാരം തിയേറ്ററുകളില്‍നിന്ന് 600 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ആദ്യ ആഴ്ചയില്‍ ഒരു സിനിമയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡും രജനിയുടെ ജയിലര്‍ ഇതിനോടകം സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 75 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം ഹിറ്റായതോടെ സിനിമയിൽ പ്രവർത്തിച്ച ഓരോ താരങ്ങൾക്കും വൻ വരവേൽപ്പാണ് നൽകുന്നത്.
ചിത്രം നേടിയ വന്‍ വിജയം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. ഈ സന്തോഷത്തിൽ രജനികാന്തിനും നെല്‍സണും സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരന്‍ നേരത്തെ ചെക്കുകള്‍ കൈമാറിയിരുന്നു. ഒപ്പം ആഡംബര കാറുകളും. എന്നാൽ ചിത്രത്തിലെ വലിയൊരു ശതമാനവും പ്രാധാന്യം ഇതിലെ പാട്ടുകൾക്കും ബിജിഎംനുമാണ്. അതൊരുക്കിയ അനിരുദ്ധിനെ നിർമാതാവ് മറന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിനും ഇപ്പോൾ അവസാനമായിരിക്കുകയാണ്. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനും സണ്‍ പിക്ചേഴ്സ് സമ്മാനം നല്‍കിയ ചിത്രങ്ങൾ പുറത്തു വന്നതോടെ വിമര്‍ശകരും വായടച്ചു.
Anirudh gets a brand new Porche for the mega blockbuster of #Jailer.
Hukum, Tiger ka Hukum. pic.twitter.com/33P2TbfcmI
— LetsCinema (@letscinema) September 4, 2023
രജനിക്കും നെല്‍സണും നല്‍കിയതുപോലെ ഇഷ്ട കാര്‍ തിരഞ്ഞെടുക്കാനും അനിരുദ്ധിന്
അവസരം ലഭിച്ചു. ബിഎംഡബ്ല്യുവിന്‍റെ രണ്ട് കാറുകളും പോര്‍ഷെയുടെ ഒരു കാറുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നര കോടി വിലയുള്ള പോര്‍ഷെയാണ് അനിരുദ്ധ് തിരഞ്ഞെടുത്തത്. 1.44 കോടി വിലയുള്ള പോര്‍ഷെയുടെ മക്കാന്‍ എസ് എന്ന മോഡലായിരുന്നു നെല്‍സണ്‍ തെരഞ്ഞെടുത്തത്. രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്സ് 7 ന്‍റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്‍റെ തന്നെ ഐ 7 തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നിട്ടും രജനി 1.24 കോടിയുടെ കാറാണ് സ്വീകരിച്ചത്.
അതേസമയം, നേരത്തെ വിക്രം എന്ന ചിത്രത്തിന്റെ വിജയത്തിൽ സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ കമല്‍ ഹാസന്‍ സംവിധായകന്‍ ലോകേഷിനും അതിഥിതാരമായി എത്തിയ സൂര്യയ്‌ക്ക് പോലും സമ്മാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അവിടെയും അനിരുദ്ധ് ഒഴിവാക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പുതിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ രജനിക്കും നെല്‍സണും നല്‍കിയതുപോലെ ചെക്കും ആഡംബര കാറും സമ്മാനമായി നല്‍കിയിരിക്കുകയാണ് സണ്‍ പിക്ചേഴ്സ്.
Comments