ന്യൂഡൽഹി: ‘വസുധൈവ കുടുംബകം’ എന്ന ആശയം പ്രകടിപ്പിക്കാനുള്ള അവസരമാണ് ജി20 ഉച്ചകോടിയെന്ന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ആഗോളതലത്തിൽ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ജി20 എന്ന് അവർ പറഞ്ഞു. ഇന്ത്യയുടെ പ്രതിബന്ധത വിവിധ മേഖലകളിൽ പ്രകടമാണ്. ആഫ്രിക്കൻ യൂണിയനെ ജി20 യുടെ ഭാഗമാക്കാനും സുസ്ഥിര വികസനവും പ്രധാന ലക്ഷ്യമാണ്. ഡിജിറ്റൽ ഇന്ത്യ, വനിതകളുടെ നേതൃത്വത്തിലുള്ള വികസനം, സ്റ്റാർട്ടപ്പുകൾ, കാലാവസ്ഥാ ധനകാര്യം എന്നിവയിൽ പ്രകടമായ തീരുമാനങ്ങൾ കൈകൊള്ളാൻ രാജ്യത്തിനായി-മീനാക്ഷി ലേഖി പറഞ്ഞു.
സാംസ്‌കാരിക സഹമന്ത്രി എന്ന നിലയിൽ ഇന്ത്യയുടെ സമ്പന്നമായ കാർഷിക പൈതൃകങ്ങളിലേക്കും അത്യാധുനിക ഡിജിറ്റൽ കണ്ടുപിടുത്തങ്ങളും ലോക നേതാക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കാനുള്ള പദ്ധതികൾ ഒരുക്കിയതായി മന്ത്രി പറഞ്ഞു. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഎആർഐ) നടക്കുന്ന പ്രത്യേക പര്യടനം, നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ മില്ലറ്റുകളും യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസും (യുപിഐ) ഉൾക്കൊള്ളുന്ന അദ്വിതീയ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യും.
ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നങ്ങളും ചർച്ചചെയ്യാൻ അടിസ്ഥാനപരമായി ലോകത്തിന്റെ സാമ്പത്തിക ശക്തിയെ ഒന്നിച്ചുനിർത്തുന്ന ജി20 അദ്ധ്യക്ഷപദവി, ‘വസുധൈവ കുടുംബകം’-ഒരു ലോകം ഒരു കുടുംബം എന്ന ആശയം പ്രകടിപ്പിക്കാനുള്ള അവസരമാണ്. ഇന്ത്യ എന്താണെന്ന് ലോകത്തെ അറിയിക്കാൻ അവസരം ലഭിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ ഒരുമിച്ചുള്ള അഭിലാഷങ്ങൾ ലോകത്ത് വലിയ പരിണാമങ്ങൾക്ക് ആധാരമായി. ഇന്ത്യയുടെ മുന്നേറ്റവും മുന്നേറാനുള്ള ആഗ്രഹവും വലിയ പങ്ക് വഹിക്കുന്നു. ലോകരാജ്യങ്ങളെ ഇന്ത്യ സ്വാധീനിക്കുന്നു.
ഋഗ്വേദത്തിൽ പറയുന്ന പോലെ, ഒരേ ഭാഷയിൽ സംസാരിക്കാം, നമുക്ക് ഒരുമിച്ച് നടക്കാം, നമുക്ക് പരസ്പരം കൈപിടിച്ച് ഒരുമിച്ച് നടക്കാം, എന്നതാണ് ജി20-യുടെ ഉദ്ദേശം. അതിനാൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുക എന്ന തീരുമാനവും ഇന്ത്യയ്‌ക്കുണ്ട്. പ്രശ്‌ന പരിഹാരം കണ്ടെത്തണമെങ്കിൽ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തം ആവശ്യമാണ്, എല്ലാ രാജ്യങ്ങളുടെയും അഭിപ്രായങ്ങളും ശ്രവിക്കണം. എന്നാൽ മാത്രമാകും നല്ല രീതിയിൽ പരിഹാരം കണ്ടെത്താകൂ. ലോകരാജ്യങ്ങളുമായി ഇന്ത്യയ്‌ക്കുള്ള സഹകരണത്തിന്റെ നേർക്കാഴ്ചയാകും ജി20 ഉച്ചകോടി-മീനാക്ഷി ലേഖി പറഞ്ഞു.
Comments