ഇസ്ലാമബാദ്: പാകിസ്താനിലെ ക്ഷേത്രങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുള്ള സിഖ്, ഹിന്ദു തീർത്ഥാടരെ ആകർഷിക്കാൻ പാക് ശ്രമം.ഹിന്ദു തീർഥാടകരുടെ എണ്ണം കുറഞ്ഞുവരുന്നതിനാൽ അവരുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പാക് മതകാര്യ മന്ത്രി അനീഖ് അഹമ്മദ് പറഞ്ഞു. മുൻപ് ഉണ്ടാക്കിയ കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള 7,500 സിഖ് തീർത്ഥാടകർക്കും 1,000 ഹിന്ദു തീർഥാടകർക്കും ഓരോ വർഷവും പാകിസ്താനിലെത്താം. എന്നാൽ ഇപ്പോൾ ആരും വരാൻ തയ്യാറാകുന്നില്ല. എല്ലാവരും പാക് തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് വരണമെന്ന് മന്ത്രി അപേക്ഷിച്ചു.
ഇന്ത്യൻ സിഖുകാർ പങ്കെടുക്കുന്ന രണ്ട് പ്രധാന പരിപാടികളാണ് പാകിസ്താനിൽ ഉള്ളത്. ബാബ ഗുരു നാനാക്കിന്റെ ജന്മദിനവും വൈശാഖി മേളയും എന്നാൽ ഇതിന് കഴിഞ്ഞ കുറേ വർഷങ്ങളായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം തീരെ കുറവാണ്.
പാകിസ്താന്റെ തീവ്ര ഇസ്മിക പ്രതിച്ഛായ മറച്ചുവെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ പ്രസ്താവനയെ വിലയിരുത്തുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ അയൽ രാജ്യവുമായി ഇന്ത്യക്ക് സാധാരണ ബന്ധം സാധ്യമല്ലെന്ന് ഇന്ത്യ- പാക് ബന്ധത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു.
Comments