ജയ്പൂർ: അങ്കണവാടി ജീവനക്കാരിയായ സ്ത്രീക്ക് വിവാഹിതയല്ലെന്ന പേരിൽ ജോലി നിഷേധിക്കുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി. വിവേചനത്തിന്റെ പുതിയ മുഖമാണ് പ്രസ്തുത സംഭവം വെളിപ്പെടുത്തുന്നത്. .
അംഗൻവാടി ജീവനക്കാരുടെ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ വിവാഹിതരായ സ്ത്രീകളായിരിക്കണമെന്ന വ്യവസ്ഥയിൽ ഹൈക്കോടതി കടുത്ത എതിർപ്പ് രേഖപ്പെടുത്തി. രാജസ്ഥാൻ വനിതാ ശിശുവികസന വകുപ്പാണ് ഇത്തരം വ്യവസ്ഥ ഏർപ്പെടുത്തിയത്. തൊഴിൽ പരസ്യത്തിൽ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥ നിയമവിരുദ്ധവും ഏകപക്ഷീയവും, ഭരണഘടന വിരുദ്ധവുമാണെന്ന് കോടതി വിശേഷിപ്പിച്ചു.
ബാർമർ ജില്ലയിലെ ഗുഡിയിലെ അംഗൻവാടിയിൽ അപേക്ഷാഫോറം സമർപ്പിക്കുന്നതിനിടെ അവിവാഹിതയായതിനാൽ ഈ തസ്തികയ്‌ക്ക് താൻ യോഗ്യനല്ലെന്ന് വാക്കാൽ പറഞ്ഞതിനെ തുടർന്നാണ് ഹർജിക്കാരിയായ മധു ചരൺ ഹൈക്കോടതിയെ സമീപിച്ചത്.
അവിവാഹിതയായതിനാൽ ചരണിന് ജോലി നിഷേധിച്ചുവെന്നും ഈ വ്യവസ്ഥ തികച്ചും യുക്തിരഹിതവും വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും ഹർജിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു.
അംഗൻവാടി വർക്കർ അല്ലെങ്കിൽ ഹെൽപ്പർ ആയി നിയമിതയായ ശേഷം, സ്ത്രി വിവാഹം കഴിച്ച് അവളുടെ ഭർതൃഗൃഹത്തിലേക്ക് മാറിയാൽ അത് ബുദ്ധിമുട്ടുണ്ടാകുമെന്ന് വിചിത്രന്യായാണ് സർക്കാർ അഭിഭാഷകൻ ഉന്നയിച്ചത്.
Comments