ന്യൂഡൽഹി: ജി20-ൽ സ്ഥിരാംഗത്വം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ. ഉച്ചകോടിയുടെ ആദ്യത്തെ സെഷനിൽ സുസ്ഥിര വികസനത്തിൽ ആഗോള സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചതായും പ്രസിഡന്റ് വ്യക്തമാക്കി.
കൊറോണ മഹാമാരിക്ക് ശേഷമുള്ള ഈ കാലഘട്ടം ആഗോള പുനർനിർമ്മാണത്തിനുള്ള അവസരമാണ് നൽകുന്നത്. കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഘടകങ്ങളായ കാർബണിന്റെയും മറ്റും ഉപയോഗം കുറച്ച് കൊണ്ട് സുസ്ഥിര വികസനം യാഥാർത്ഥ്യമാക്കണം. കാലാവസ്ഥ വ്യതിയാനത്തിന് ഉത്തരവാദികൾ അല്ലെങ്കിലും പോലും അതിന്റെ ദുരിതം അനുഭവിക്കുന്നത് വികസ്വര രാജ്യങ്ങളാണ്-പ്രസിഡന്റ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
We are delighted that the #G20 has accepted the @_AfricanUnion as a member of the #G20.
Global reconstruction in the wake of the #COVID19 pandemic presents a unique opportunity to accelerate the transition to low-carbon, climate resilient, sustainable societies.
Developing… pic.twitter.com/4u7ThqwRVq
— Cyril Ramaphosa 🇿🇦 (@CyrilRamaphosa) September 9, 2023
ദാരിദ്ര്യം, അസമത്വം, തൊഴിലില്ലായ്മ തുടങ്ങിയ വികസന വെല്ലുവിളികൾക്കിടയിലും കാലാവസ്ഥാ പ്രതിബദ്ധതകൾ നിറവേറ്റുന്നതിനുള്ള ചുമതല ഏറ്റെടുക്കാൻ ആഫ്രിക്കൻ രാജ്യങ്ങൾ സജ്ജമാണ്. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക തകർച്ച, സുസ്ഥിരമല്ലാത്ത ഉപഭോഗം, ഉൽപ്പാദനം, വിഭവ ദൗർലഭ്യം തുടങ്ങിയ ആഗോള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാണമെങ്കിൽ ഐക്യദാർഢ്യവും സഹകരണവും അത്യന്താപേക്ഷിതമാണ്. സുസ്ഥിര വികസനത്തിനായി വിപുലീകരിച്ചആഗോള പങ്കാളിത്തത്തിനായി ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടതായും സിറിൽ പറഞ്ഞു.
Comments