ഇന്ത്യ-പാക് മത്സരമെന്ന് പറഞ്ഞാൽ ക്രിക്കറ്റ് പ്രേമികൾക്ക് എന്നും ആവേശമാണ്. ഇരു രാജ്യങ്ങളും കടുത്ത കായിക എതിരാളികളാണ്. എല്ലാ കായിക ഇനങ്ങളിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ വളരെ ആവേശകരമായി തന്നെയാണ് നടക്കുക. മറ്റ് ടീമുകളുടെ മത്സരത്തേക്കാൾ ഇന്ത്യ-പാക് പോരാട്ടത്തിന് ക്രിക്കറ്റിൽ പ്രധാന്യമുണ്ട്. 2023 ഏഷ്യാ കപ്പിലും അത് അങ്ങനെ തന്നെ. ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനിടെ, പാകിസ്താന്റെ എക്കാലത്തെയും ലെജൻഡ് പേസ് ബൗളർ ഷൊയ്ബ് അക്തറിന്റെ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച വിഷയം. ക്രിക്കറ്റ് ഇതിഹാസം സച്ചിനെപ്പറ്റിയാണ് അക്തർ പറയുന്നത്.
പഴയകാലത്തെ ഒരു മത്സരം അനുസ്മരിച്ചു കൊണ്ടാണ് സച്ചിനെപ്പറ്റി ഷൊയ്ബ് അക്തർ പറയുന്നത്. സച്ചിൻ ടെണ്ടുൽക്കറിന്റെ ജീവൻ അപായപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം താൻ നടത്തിയെന്ന് പറഞ്ഞുകൊണ്ട് സ്വയം പുകഴ്‌ത്തുകയാണ് പകിസ്താൻ താരം. 2006-ൽ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന 3-ാം ടെസ്റ്റ് മത്സരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഷൊയ്ബ് അക്തർ. 2022 ജൂണിൽ സ്‌പോർട്‌സ്‌കീഡയ്‌ക്ക് നൽകിയ അഭിമുഖത്തിന്റെ ഒരു ക്ലിപ്പ് ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇതോടെ താരത്തെ വിമർശിച്ച് നിരവധിപേർ രംഗത്തു വന്നു.
‘ആ മത്സരത്തിൽ സച്ചിനെ പരിക്കേൽപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ ഇത് വെളിപ്പെടുത്തുകയാണ്. എന്ത് വിലകൊടുത്തും സച്ചിനെ വേദനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. വിക്കറ്റുകൾക്ക് വേണ്ടി പന്തെറിയാൻ ഇൻസമാം ഉൾ ഹഖ് ആവശ്യപ്പെട്ടെങ്കിലും ഞാൻ അത് കേട്ടില്ലെന്ന് നടിച്ചു. ഞാൻ മനഃപൂർവം അവന്റെ തലയ്‌ക്ക് നേരെ ബോൾ ഏറിഞ്ഞു. അത് ഹെൽമെറ്റിൽ വന്നിടിച്ചു. സച്ചിൻ മരിച്ചു പോകുമെന്ന് പോലും കരുതി. പക്ഷെ, അവൻ അതിൽ നിന്നും രക്ഷപ്പെട്ടു. എന്നാൽ, പന്ത് അവന്റെ നെറ്റിയിൽ തട്ടിയതായി ഞാൻ മനസ്സിലാക്കി. പിന്നെ, തുടരെ സച്ചിനെ പരിക്കേൽപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്’- ഷൊയ്ബ് അക്തർ പറഞ്ഞു.
J!had everywhere..
Even in cricket.. 🤲🏽 pic.twitter.com/Do3HfOEkuG— Keh Ke Peheno (@coolfunnytshirt) September 10, 2023
Comments