സമുദ്ര ആഴങ്ങളിൽ എപ്പോഴും നിരവധി രഹസ്യങ്ങളാണ് ഗവേഷകരെ കാത്തിരിക്കുന്നത്. ആഴങ്ങൾ തേടിയുള്ള യാത്രകളിൽ ടൈറ്റാനിക് കപ്പലിന്റെ അവശേഷിപ്പുകൾ മുതലുള്ള കാര്യങ്ങൾ ഗവേഷകർ ലോകത്തിനു മുന്നിൽ എത്തിച്ചു. ഇപ്പോഴിതാ അലാസ്‌ക ഉൾക്കടലിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.
അലാസ്‌കയിലെ സമുദ്രത്തിൽ ഡൈവിംഗ് നടത്തിയ ഗവേഷകരാണ് സ്വർണമുട്ട പോലുള്ള വസ്തു കണ്ടെത്തിയത്. സമുദ്രാന്തർ ഭാഗത്തുള്ള പാറക്കൂട്ടങ്ങൾക്കിടയിലാണ് 10 സെന്റീമീറ്ററോളം വ്യാസമുള്ള വസതുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. കാണാൻ സ്വർണ മുട്ടയ്‌ക്ക് സമാനമാണെങ്കിലും ഇത് മുട്ടത്തോട് പോലെയല്ലെന്നും മൃദുവായ വസ്തുവാണെന്നുമാണ് ഗവേഷകർ പറയുന്നത്.
അതേസമയം ഈ വസ്തുവിനെക്കുറിച്ച് കൃത്യമായൊരു നിഗമനത്തിൽ എത്താൻ ശാസ്ത്രസമൂഹത്തിന് കഴിഞ്ഞിട്ടില്ല. വസ്തുവിൽ ജനിതക പരീക്ഷണങ്ങൾ നടന്നു വരികയാണ്. പുതിയൊരു ജീവിവർഗവുമായി ബന്ധപ്പെട്ട വസ്തുവാണോ ഇതെന്നും ഗവേഷകർ പരിശോധിച്ചു വരുന്നുണ്ട്. സമുദ്ര ജീവികളുടെ മുട്ട സഞ്ചികളോ അല്ലങ്കിൽ സ്‌പോഞ്ച് പോലുള്ള ജീവികളുടെ ഭാഗമോ ആയിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മൈൽ താഴ്‌ച്ചയിലുള്ള സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഈ വസ്തു കിടന്നിരുന്നത്. റോബോട്ടിക് വാഹനം ഉപയോഗിച്ചാണ് ഈ വസ്തുവിനെ ഗവേഷകർ പുറത്തെത്തിച്ചത്. വസ്തുവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ നടന്നു വരികയാണെന്ന് ഗവേഷകർ അറിയിച്ചു.
Comments