ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ലക്നൗവിന്റേയും ഉന്നാവോയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രം. രേഖകളിൽ ഇത് മുഗൾ ഭരണാധികാരി ഔറംഗസീബിനെ മാപ്പ് പറയിച്ച് മുട്ടു കുത്തിച്ച ക്ഷേത്രമാണ്.
പുരാതന കാലം മുതലേ ഈ ക്ഷേത്രത്തിന് പ്രാധാന്യമുണ്ട്. പുരാതന ശിവക്ഷേത്രങ്ങളിൽ ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രം പുരാതന കാലം മുതൽ ജനങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. ആത്മാർത്ഥമായ മനസ്സോടെ പ്രകടിപ്പിക്കുന്ന ആഗ്രഹങ്ങൾ മഹാദേവൻ നിറവേറ്റുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ദ്വാപരയുഗത്തിൽ പാണ്ഡവർ വനവാസകാലത്ത് താമസിച്ചിരുന്നത് ത്രയംബക് എന്ന വനത്തിൽ ആയിരുന്നുവെന്നാണ് വിശ്വാസം. പാണ്ഡവ പുത്രനായ ഭീമനാണ് ഈ ശിവലിംഗം സ്ഥാപിച്ചത് , അതുകൊണ്ട് തന്നെ അപ്പോൾ ഇതിന്റെ പേര് ഭീമശങ്കരൻ എന്നായിരുന്നു. ക്ഷേത്രത്തിന്റെ പേര് മാറ്റിയതിന് പിന്നിൽ ഔറംഗസേബ് ആണ്.
ഒരിക്കൽ ഔറംഗസീബ് തന്റെ സൈന്യത്തോടൊപ്പം ഇതുവഴി കടന്നുപോകുകയായിരുന്നു. ഈ ക്ഷേത്രത്തിന്റെ പ്രശസ്തിയെക്കുറിച്ച് കേട്ടറിഞ്ഞ ഔറംഗസീബ് ഈ ശിവലിംഗം കുഴിച്ച് പുറത്തെടുക്കാൻ തന്റെ സൈനികരോട് ആജ്ഞാപിച്ചു . എന്നാൽ എത്ര ശ്രമിച്ചിട്ടും മുഗൾ സൈനികർ തളർന്നതല്ലാതെ ശിവലിംഗം തകർക്കാനായില്ല . ഔറംഗസേബ് വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തുകയും മുട്ടുകുത്തി ശിവനോട് മാപ്പ് പറയുകയുമായിരുന്നു. അതിനുശേഷം ഈ ശിവലിംഗത്തിന്റെ പേര് ഭീമശങ്കറിൽ നിന്ന് ഭവരേശ്വർ എന്നാക്കി മാറ്റി.
Comments