ന്യൂഡൽഹി: നൂതന സാങ്കേതികവിദ്യ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ കൂടുതൽ സുതാര്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇ-കോടതി പ്രോജക്ടിന്റെ മൂന്നാം ഘട്ടം മന്ത്രിസഭാ അംഗീകരിച്ചതോടെ നീതി നൽകുന്നനായി പുതിയ യുഗത്തിന് രാജ്യം തുടക്കമിടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇ-കോർട്ട്‌സ് പ്രോജക്ടിന്റെ മൂന്നാം ഘട്ടത്തിന് അംഗീകാരം നൽകിയതിന് ശേഷം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പ്രതികരച്ചിരിക്കുന്നത്.
‘നൂതന സാങ്കേതികവിദ്യയിലൂടെ നീതിന്യായ വ്യവസ്ഥയെ കൂടുതൽ ആക്‌സസ് ചെയ്യാനും സുതാര്യമാക്കാനും സാധിക്കും’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇകോർട്ട്‌സ് പ്രോജക്ടിന്റെ മൂന്നാം ഘട്ടത്തിന് അംഗീകാരം നൽകിയത്. 7,210 കോടി രൂപയാണ് ഇകോർട്ട്‌സ് പദ്ധതിയ്‌ക്കായി നീക്കിയിരിക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ച് എളുപ്പത്തിൽ നീതി ലഭ്യമാക്കുന്നതിന് സഹായകമാണ് ഇകോർട്ട്‌സ് മിഷൻ മോഡ് പദ്ധതി.
2007 മുതൽ ദേശീയ ഇ-ഗവേണൻസ് പദ്ധതിയുടെ ഭാഗമായി ഇ-കോടതി പ്രോജക്ട് നടപ്പിലാക്കി വരികയാണ്. നിലവിൽ പദ്ധതിയുടെ രണ്ട് ഘട്ടങ്ങൾ അവസാനിച്ചിട്ടുണ്ട്. ജുഡീഷ്യറിയ്‌ക്ക് ഒരു ഏകീകൃത ടെക്‌നിക്കൽ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
Comments