ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഒത്തുകളിയാണെന്നും ഇന്ത്യ പാകിസ്താനെ പുറത്താക്കാൻ തോറ്റുകൊടുക്കാൻ ശ്രമിച്ചെന്നും ആരോപിച്ചുള്ള ആരാധകരുടെ വിമർശനത്തിന് മറുപടിയുമായി പാകിസ്താൻ മുൻ താരം ഷോയ്ബ് അക്തർ. എനിക്ക് ഇന്ത്യയടക്കം വിവധ രാജ്യങ്ങളിൽ നിന്ന് സന്ദേശങ്ങളും മീമുകളും ലഭിച്ചു. എന്നാൽ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നായിരുന്നു റാവൽപിണ്ടി എക്സ്പ്രസിന്റെ മറുപടി. തന്റെ യുട്യൂബ് ചാനലൂടെയാണ് ഒത്തുകളി ആരോപങ്ങൾക്കെതിരെ അക്തർ പൊട്ടിത്തെറിച്ചത്.
‘നിങ്ങൾ എന്താണു ചെയ്യുന്നതെന്നു മനസിലാകുന്നില്ല. എനിക്ക് ഒരുപാട് സന്ദേശങ്ങളും മീമുകളും ലഭിക്കുന്നുണ്ട്. പാക്കിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ ബോധപൂർവ്വം ശ്രമിച്ചെന്നാണോ അവർ പറഞ്ഞുവരുന്നത്. നിങ്ങൾക്കു കുഴപ്പമൊന്നുമില്ലല്ലോ? വെല്ലാലഗെയും അസലങ്കയും അത്രയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 20 വയസ്സുള്ള ആ പയ്യനെക്കണ്ടോ ? 43 റൺസും അഞ്ച് വിക്കറ്റുകളുമാണു അവൻ സ്വന്തമാക്കിയത്. ഇന്ത്യ ബോധപൂർവം തോൽക്കാൻ നോക്കിയെന്നും പറഞ്ഞ് ഇന്ത്യയിൽ നിന്നടക്കമുള്ള രാജ്യങ്ങളിൽ നിന്നും എന്നെ ആളുകൾ ഫോണിൽ വിളിക്കുന്നുണ്ട്’
‘ഇന്ത്യ എന്തിനാണു തോൽക്കുന്നത്? ഫൈനൽ കളിക്കുകയെന്നതാണ് അവരുടെ ആവശ്യമാണ്. ശ്രീലങ്കയ്‌ക്കെതിരെ വളരെ മികച്ച രീതിയിലാണ് ഇന്ത്യ തിരിച്ചടിച്ചത്. കുൽദീപ് യാദവിന്റെ പ്രകടനം അതിഗംഭീരമായിരുന്നു. ജസ്പ്രീത് ബുമ്രയും മികച്ചു നിന്നു, ചെറിയ സ്‌കോർ പ്രതിരോധിക്കുന്നതിന് ഇന്ത്യ നടത്തിയ പോരാട്ടം നോക്കൂ. ശ്രീലങ്കയുടെ വെല്ലാലഗെ തന്നെക്കൊണ്ട് ആകുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നു. ബാറ്റിങ്ങിനും ബോളിങ്ങിനും അദ്ദേഹമുണ്ട്. പാക്കിസ്ഥാൻ താരങ്ങളിൽ ഞാൻ ഈ പോരാട്ടം കണ്ടിട്ടില്ല’ അക്തർ പറഞ്ഞു.
‘ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും നസീം ഷായും പരിക്കില്ലാതെ 10 ഓവറുകൾ പന്തെറിയണമെന്നതാണ് ഇപ്പോൾ നമ്മുടെ പ്രതീക്ഷ. പാക്കിസ്ഥാൻ തിരിച്ചടിക്കുകയാണ് ഇപ്പോൾ വേണ്ടത്. ഇത് അപമാനകരമാണ്’ അക്തർ കൂട്ടിച്ചേർത്തു.
സൂപ്പർ ഫോറിൽ പാക്കിസ്താനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി കലാശപോരിന് ടിക്കറ്റെടുത്ത ഇന്ത്യയ്‌ക്ക് വ്യാഴാഴ്ച നടക്കുന്ന ലങ്ക-പാകിസ്താൻ പോരിൽ വിജയിക്കുന്ന
ടീമാകും എതിരാളികൾ.
Comments