തിരുവനന്തപുരം: പി.എസി.സിയുടെ പേരിൽ പണം തട്ടിയ യുവതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പോലീസ് ഇന്റലിജസ് വകുപ്പുകളിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് യുവതികൾ 35 ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്. അടൂർ സ്വദേശി ആർ.രാജലക്ഷമി, തൃശൂർ ആമ്പല്ലൂർ സ്വദേശി രശ്മി എന്നീ യുവതികളും ഇവരുടെ സുഹൃത്തുകളും ചേർന്നാണ് തട്ടിപ്പ് നടത്തിയത്.
ഇൻകം ടാക്‌സ്, വിജിലൻസ് , ജിഎസ്ടി തുടങ്ങിയ വകുപ്പുകളിൽ ഇവർ വ്യാജ തസ്തികകൾ ചേർത്ത് പി.എസ.്‌സിയുടെ പേരിൽ വ്യാജ കത്ത് നൽകുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത യുവതികൾ ഉദ്യോഗാർത്ഥികളുടെ പക്കൽ നിന്നും 5 ലക്ഷം രൂപ വരെ തട്ടിയെടുത്തു. മറ്റു പലരിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയെടുത്തതായി കമ്മീഷണർ സി.എച്ച് നാഗ രാജുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. വാട്‌സ് ആപ്പ് ഗ്രൂപ്പു വഴി ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ തപ്പിയെടുത്ത പ്രതികൾ അവരെ ബന്ധപ്പെട്ട് ഉദ്യോഗാർത്ഥിയുടെ വിശ്വാസവും ആർജിച്ചു. ഇതിന് ശേഷമാണ് തട്ടിപ്പിന് കളമൊരുക്കിയതും ഓൺലൈൻ ഇടപാടിലൂടെ പണം കൈപ്പറ്റിയതും.പ്രതികളെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
Comments