ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ട യുവന്റസിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയ്‌ക്ക് വിലക്ക് വന്നേക്കും. നിലവിൽ സസ്‌പെന്റ് ചെയ്തിരിക്കുന്ന താരത്തിനെ നാലു വർഷത്തേക്ക് വിലക്കിയേക്കുമെന്നാണ് സൂചന.
ടെസ്‌റ്റോസ്റ്റിറോൺ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയതെന്ന് ഇറ്റലിയിലെ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി അറിയിച്ചു. വിചാരണക്കും ബി സാമ്പിൾ പരിശോനക്കും ശേഷമാണ് വിലക്ക് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. 30-കാരനായ താരത്തിന് അപ്പീൽ നൽകാൻ മൂന്ന് ദിവസത്തെ സമയമുണ്ട്.
ആഗസ്റ്റ് 20ന് ഉഡിനെസുമായുള്ള യുവന്റസിന്റെ മത്സരത്തിന് ശേഷമാണ് സാമ്പിൾ എടുത്തത്. ഒരു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് യുവന്റസിലെത്തിയിട്ട്. കഴിഞ്ഞ ലോകകപ്പിൽ പരുക്കിനെ തുടർന്ന് ഫ്രഞ്ച് ടീമിൽ ഇടം ലഭിച്ചിരുന്നില്ല.
സെപ്റ്റംബർ 3 ന് എംപോളിയിൽ യുവന്റസിന്റെ 2-0 വിജയത്തിലാണ് അവസാനമായി പോഗ്ബ യുവന്റിസിനായി കളിച്ചത്. പോഗ്ബയുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളെക്കുറിച്ച് ഇറ്റാലിയൻ ക്ലബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments