ലക്‌നൗ: ഹിന്ദുമതവിശ്വാസികളെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിക്കുന്നതായി പരാതി. ഇംഗ്ലീഷ് വിദ്യാഭ്യാസം അടക്കമുള്ള വാഗ്ദാനങ്ങൾ നടത്തിയാണ് മതംമാറ്റം. റായ്ബറേലിയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഹിന്ദുമത വിശ്വാസികളെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തിനം ചെയ്യാൻ നിർബന്ധിത ശ്രമങ്ങൾ നടക്കുന്നുവെന്നാണ് റിപ്പോർട്ട്.
സമാനമായ രീതിയിൽ വ്യാപകമായ മതപരിവർത്തന കേസുകൾ നേരത്തെയും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. സെപ്റ്റംബർ 17ന് നിർബന്ധിത മതപരിവർത്തനം ചൂണ്ടിക്കാട്ടി ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാം രത്തൻ ശങ്കർ, ലക്ഷ്മി ശങ്കർ, രാജേന്ദ്ര സേവക്, പവൻ കിഷൻ, രാഹുൽ പ്രസാദ്, വീരേന്ദ്ര ലാൽ, അഖിലേഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം കാൺപൂരിൽ പണം, ജോലി, ഭക്ഷണം, വീട്, വിവാഹം എന്നിവ വാഗ്ദാനം ചെയ്ത് ഏതാനും ഹിന്ദുമതവിശ്വാസികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഏഴ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ സമാനകുറ്റത്തിന് 90ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു.
Comments